“എന്നെ പറഞ്ഞു വിടാൻ ചെക്കന്റെ തിടുക്കം കണ്ടില്ലേ അമ്മെ, പണ്ട് ചേച്ചി.. ചേച്ചിന്നു പറഞ്ഞു പിറകീന്നു മാറില്ല..” അവളുടെ തമാശ ഹൃദയം പിളർക്കുമാറ് അവന് അന്ന് അനുഭവപെട്ടു. എങ്കിലും ഒരു പാഴ്ച്ചിരിയിൽ അവൻ എല്ലാം ഒളിപ്പിച്ചിരുന്നു.
അവൻ ബാഗ് തുറന്ന് ഒരു കെട്ട് പേപ്പർ എടുത്ത് കടൽ ലക്ഷ്യമാക്കി നടന്നു. യാത്ര അയക്കുമ്പോൾ ചേച്ചിക്ക് രണ്ട് നല്ലവാക്ക് എഴുതി കൊടുക്കാം എന്ന് കരുതി കുറിച്ച് തുടങ്ങിയതാണ്. ഒന്നും രണ്ടും കടന്ന് മുപ്പത് പേപ്പർ തികഞ്ഞപ്പോഴാണ് അവൻ മതിയാക്കിയത്. എഴുതിയാൽ എഴുതിക്കൊണ്ടേ ഇരിക്കും. ഇപ്പോൾ ഈ കുറിപ്പുകൾ അവൾക്ക് കൊടുക്കുവാൻ കഴയുന്ന ഒന്നല്ല. ഇത് അവൾ വായിക്കുമ്പോൾ താൻ ഈ ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുന്ന ആൾ തന്നെ വെറുക്കും. അതിലുമുപരി അവളുടെ മനസികനിലയെ ബാധിച്ചേക്കാം അല്ലെങ്കിൽ വിവാഹ ജീവിതത്തെ. അത് അവന് സഹിക്കുവാൻ കഴിയില്ല. ചേച്ചിയുടെ സന്തോഷമാണ് പ്രധാനം.
മനസ്സിനെ ഇത്രയും കാലം താൻ പറഞ്ഞു പറ്റിക്കുകയായിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ എഴുത്തുകൾ. വിളിക്കാതെ വരുന്ന പാപ ചിന്തകളെ അവൻ എന്നും അനാഥരായേ കണ്ടിരുന്നുള്ളൂ, എന്നാൽ ഈ വരികളെ അവഗണിക്കുക എങ്ങനെ? എഴുതരുതായിരുന്നു. അകലുവാൻ ശ്രമിച്ചപ്പോഴൊക്കെ നിശാസ്വപ്നങ്ങളായി അവൾ അവനെ പിൻതുടർന്നു.
ആദ്യമൊക്കെ വല്ലാത്ത കുറ്റബോധം ആയിരുന്നു, പിന്നീട് അവൻ ആഗ്രഹിക്കും ഇന്ന് സ്വപ്നത്തിൽ ചേച്ചി വന്നിരുന്നെങ്കിൽ. പുലർച്ചെ ട്രൗസറിലെ മുഴ അവനെ പശ്ചാത്താപത്തിൽ ആഴ്ത്താറുണ്ടായിരുന്നു. പിന്നെ കുറച്ചുനേരം ചേച്ചിയെ അഭിമുഖീകരിക്കുക പ്രയാസമാണ്. “നീ എന്തിനാ മുഖം വീർപ്പിച്ചിരിക്കുന്നെ? നീ അത് ഇതുവരെ മറന്നില്ല?” തലേന്ന് നടന്ന വഴക്കിനെ ചൊല്ലി പിണങ്ങിയതാണെന്ന തെറ്റിദ്ധാരണയിൽ അവൾ പലപ്പോഴും ചോദിച്ചിട്ടുണ്ട്. “പോട്ടെ” പിന്നാലെ കവിളിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് അവൾ ആശ്വസിപ്പിക്കും.