ഞാൻ ഇരിക്കാൻ വരുന്നത് കണ്ട് അത്തി കുറച്ചു കൂടി ഒതുങ്ങി. അത് കണ്ട് അത്തി പറഞ്ഞു.
ഡീ എന്റെ ചേട്ടൻ പാവാ! അടുത്ത് ഇരുന്നൂന്ന് വച്ചു ഗർഭം ഒന്നൂണ്ടാക്കാൻ പോണില്ല!
അവളതും പറഞ്ഞു ഉള്ളിലേക്ക് പോയി. ഞങ്ങൾക്ക് ഇടയിൽ മൗനം ക്ഷണിക്കപെടാത്ത അതിഥിയായി. അല്പസമയം അകലെ തെളിയുന്ന ഇടി മിന്നൽ നോക്കി ഞങ്ങൾ ഇരുന്നു ഒടുവിൽ ഞാൻ തന്നെ ആ മൗനം അവസാനിപ്പിക്കാനായ് ചോദിച്ചു.
സുരേഷ് എന്ത് പറയുന്നു? സുഖല്ലേ?
അത്തി എന്നെ തല ഉയർത്തി നോക്കി. ആ മിഴികൾ ഒരായിരം കഥകൾ പറയും പോലെ. ഒരായിരം ചോദ്യങ്ങൾ ചോദിക്കും പോലെ.
പൊതുവെ ദുഃഖാർത്ഥമെന്ന് എനിക്ക് തോന്നാറുള്ള മുഖം കുറേകൂടി വിങ്ങും പോലെ. പെട്ടന്ന് തെളിഞ്ഞ മിന്നൽ വെളിച്ചത്തിൽ അത്തയുടെ മിഴികളിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന മിഴിനീർ!
ഏയ് എന്ത് പറ്റി അത്തീ?
ഞാൻ കണ്ടുവെന്ന് മനസ്സിലായതും പെണ്ണിന്റെ നിയന്ത്രണം പോയി. ആറ്റുകസേര തൂക്കിയ കാലിലേക്ക് തല ചേർത്ത് അവൾ മുഖം പൊത്തി. കരയുന്നുവെന്ന് മനസിലാക്കാൻ വേറൊന്നും എനിക്ക് ആവശ്യമുണ്ടായില്ല.
അവളെ അശ്വസിപ്പിക്കണോ? അതോ അല്ലിയെ വിളിക്കണോ? ഈ സമയം അല്ലി എങ്ങാനും വന്നു കണ്ടാൽ തെറ്റിധരിക്കില്ലേ! എന്ത് വേണമെന്ന് ആലോചിക്കാൻ കഴിയാതെ എഴുനേറ്റു അല്ലിയുടെ അടുത്തേക്ക് ഓടി.
സാധനങ്ങൾ സെറ്റ് ചെയ്യാൻ പോയ അല്ലി ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ കയറി ഇരിപ്പുണ്ട്. കയ്യിലൊരു ബിയറുമായി.
എന്ത് മറ്റേതാ നീ ഇവടെ വന്നു ഇരിക്കണേ? ദേ അവടെ അത്തി നല്ല കരച്ചില്. കാര്യം മനസിലാവണില്ല!
നീ എന്ത് ഊമ്പനാടാ മൈരേ?