ഞാൻ പതിയെ വെളിയിലേക്ക് ഇറങ്ങി, ചുറ്റും ഇരുട്ട് വീണിരുന്നു.. കണ്ണിൽ ഉമ്മറത്തെ അരണ്ട വെളിച്ചം അസ്വസ്റ്റമായി തോന്നി, വെളിയിലെ ചെരുപ്പും എടുത്തിട്ട് ഞാൻ നേരെ മുത്തശ്ശിടെയും അച്ഛന്റെയും അമ്മയുടേം അടുത്തേക്ക് നടന്നു.
“” നാളെകഴിഞ്ഞെന്റെ കല്യാണാണ്.. അറിഞ്ഞു കാണുല്ലോ മൂന്നാളും.. മനസ്സറിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണം… “”
ഞാൻ അവരുടെ മൂന്നാളുടെയും മുന്നിൽ തിരി തെളിയിച്ചു. കുറച്ചു നേരം അവിടെ ഇരുന്നു.. ഇവിടെ ഇരിക്കുമ്പോ അവര് മൂന്നാളും ന്റെയോപ്പം ഉള്ളപോലെ..
“” വാവേ…. “” അകത്ത് നിന്നും വിളിയെത്തിയതും ഞാൻ ഉറക്കെ വിളിക്കേട്ടു,
“” ഹാ…. ഞാവിടെണ്ട്….”””
“” ഏഹ് അതെന്ത്..? തനിയെയിരുന്ന് വർത്താനം പറയാ… വട്ടായോ….?? “”
നനഞ്ഞു കിടക്കുന്ന മണ്ണിനെ പൊതിഞ്ഞവൾ ന്റെ അരികിലേക്കെത്തി…
“” ഏയ് ഞാനിവരോട് ഓരോന്ന് പറഞ്ഞങ്ങനെ ഇരിക്കയായിരുന്നു…. “”
ഞാൻ അവിടെ നിന്നും പതിയെ എഴുന്നേറ്റു,
“” മ്മ്.. ന്തേ നിന്റെ ഉറക്കൊക്കെ കഴിഞ്ഞാ.. “”
അവളുടെ തോളിലേക്ക് ഇരുകൈ നീട്ടി ഞാൻ അവളെ ന്നോട് അടുപ്പിച്ചു, ഇരുണ്ട കാർമേഘങ്ങളിൽ ഒളിച്ചു കിടന്ന നിലാ വെളിച്ചം അവളിലേക്കും അവളുടെ സൗന്ദര്യത്തിലേക്കും ഒഴുകിയെത്തി.
“” ഇല്ലെന്നേ… നല്ലൊറക്കം ഉറങ്ങി കിട്ടിയതായിരുന്നു…
അപ്പോളാ വല്യമ്മടെ വിളി… അങ്ങോട്ട് ചെല്ലാൻ നേരം ഒരുപാട് വൈകി ന്ന്… “”