“ നമുക്ക്………..””
“ആന്ന്……….””
“” ഒന്ന് പോയി നോക്കിയാലോ…… ? “”
“” എവ്ടെ……….?””
ഉറക്കച്ചടവിൽ ശരണ്യ ചോദിച്ചു…
“” ഒന്നു കാണാനെ………..””
“” ആരെ………..?””
ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്…
“” മുരളിയെ……………..””
മുരളിയെ…………….!!!
മുരളിയെ……….!!
മുരളിയെ… ….!
കിടയ്ക്കയ്ക്ക് തീ പിടിച്ചതു പോലെ ശരണ്യ പിടഞ്ഞെഴുന്നേറ്റു…
നടുങ്ങിപ്പിടഞ്ഞ് ജയയും എഴുന്നേറ്റു പോയി…
ഉഷ്ണം വമിക്കുന്ന ഹൃദയവും ശരീരവുമായി ശരണ്യ കത്തിയമർന്നു…
അവൾ അത് അറിഞ്ഞില്ലേ… ?
ശരണ്യയുടെ ഹൃദയം കീറിമുറിച്ചു കൊണ്ട് ഒരു ട്രെയിൻ ഇരമ്പിയാർത്തു കടന്നുപോയിക്കൊണ്ടിരുന്നു………..
## ## ## ##
പിറ്റേന്ന്……….
‘തില്ലാന’യുടെ ഈരടികൾ കേൾക്കാതിരുന്നപ്പോൾ മുരളി പതിയെ കൺ തുറന്നു…
അമ്മ എഴുന്നേറ്റില്ലേ ഇന്ന്…?
ഒരിക്കലും മുടക്കം വരാത്ത കാര്യമാണല്ലോ… ?
കിടക്കയിൽ കിടന്ന് അവൻ ചിന്തിച്ചു…
ശരണ്യാന്റി വന്നതു കൊണ്ടാകും…
കുറച്ചു നേരം കൂടി അവൻ കിടന്നുറങ്ങാൻ ശ്രമിച്ചെങ്കിലും ബോധമനസ്സ് ഉണർന്നിരിക്കാൻ അവനെ ഉദ്ദീപിപ്പിച്ചു കൊണ്ടിരുന്നു…
കാരണം അവന്റെ ദിനചര്യയും അതായിരുന്നുവല്ലോ…….
എന്തോ, അമ്മയുടെ സ്നേഹസമൃണമായ കുലുക്കിയുണർത്തലും ഇക്കിളിയിട്ട് എഴുന്നേൽപ്പിക്കലും ഓർത്തപ്പോൾ അവനു ചിരി വന്നു…
തന്റെ എൻട്രൻസ് റിസൾട്ടിനായി കാത്തിരിക്കുന്ന അമ്മ……
അതിനായി തന്നേക്കാളേറെ ബുദ്ധിമുട്ട് അനുഭവിച്ചത് അമ്മ തന്നെയാണ് എന്ന കാര്യത്തിൽ അവന് സംശയമൊന്നുമില്ലായിരുന്നു…