“ഏക്ക് ബഹുത്ത് ഹി ദുർലബ് സൗഭാഗ്യാ…”
അയാളെന്റെ നേരെ മെലിഞ്ഞു ചുളുവുകൾ വീണ കൈ നീട്ടി പറഞ്ഞു… ഉഷാമ്മ എന്നെ പിടിച്ചു പുറകിലോട്ട് വലിച്ചു ചേർത്തു നിറുത്തി…
“മോക്ഷ് സേ പഹലെ പുനർജ്ജനമ്…. മെനെ വാസ്ഥവ് മെ ഭാഗ്യശാലീ ഹൂൻ കി മുജ്ഹേ അപ്നെ ജീവന്ക്കാൽ മെ യഹ് ദേഖനെ കൊ മിലാ… ഓം നമോ ശിവായ… ഹർ ഹർ മഹാദേവ്…. ഹർ ഹർ മഹാദേവ്…“
അയാൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നപ്പോൾ ഉഷാമ്മ എന്നെ പിടിച്ചു കൊണ്ട് എതിരെ നടന്നു…. പത്തു പൈശ ഉണ്ടാകാനുള്ള ഓരോരോ അടവേ… ഞങ്ങൾ അന്നത്തെ തിരച്ചിൽ ഇരുട്ടു വീണ് തുടങ്ങിയപ്പോൾ അവസാനിപ്പിച്ചു മുറിയിലേക്ക് മടങ്ങി…. ആദ്യമായി ആയിരിക്കും ഞാൻ അച്ഛനെ ഇന്ന് കണ്ടു കിട്ടല്ലേ എന്നോർത്ത് തപ്പിയത്… അത് ഉഷാമ്മയെ ഒറ്റക്കു കിട്ടാൻ വേണ്ടി ആണല്ലോ എന്നോർത്തപ്പോൾ എന്നിക്ക് എന്നോടു തന്നെ നല്ല പുച്ഛം തോന്നി…. മുറിയിൽ വന്ന് കുളിച്ചു വേഷമൊക്കെ മാറി ഞങ്ങൾ വാങ്ങി വന്ന ഭക്ഷണം കഴിക്കാൻ ഇരുന്നു ….
“എന്തൊരു പണിയാട നിന്റെ അച്ഛന് കാണിച്ചത്…. നമ്മളെ വെറുതെയിട്ട് കണ്ട നാടെല്ലാം നടത്തിക്കുവാ…”
“ഉഷാമ്മ മടുത്തോ….”
“മടുത്തോന്നോ…. ആഹ് പിന്നെ തറവാട്ടിൽ നിന്നും കുറച്ചു ദിവസം മാറി നിൽക്കാൻ പറ്റിയതാ ഒരു ആശ്വാസം…”
“അതെന്താ…”
“തറവാട്ടിലെ ആട്ടും തുപ്പും ഒന്നും കേൾക്കാതെ കുറച്ചു ദിവസമെന്റെ ശ്രീ കുട്ടന്റെ കൂടെ നിൽക്കാലോ…”
“അതിന് ഇവിടെ വരേണ്ട കാര്യമൊന്നും ഇല്ലാലോ… ഉഷാമ്മ പറഞ്ഞാൽ ഞാൻ ഉഷാമ്മയെ കൊണ്ട് കൊച്ചിയിലെ വീട്ടിൽ പോയി നിൽക്കുമെല്ലോ…”