“നീ ഉണർന്നോ ശ്രീ…”
കുളിമുറിയിൽ നിന്നും ഇറങ്ങിയ ഉഷാമ്മ എന്നോട് സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്കു വലിയ ആശ്വാസമായി… ഇന്ന് ഇങ്ങനെ ഉഷാമ്മയെ നേരിടുമെന്നൊരു ഭയം ഉണ്ടാരുന്നത് മാറി കിട്ടി…
“ആ ഉഷാമ്മ… ഷീണം ഉണ്ടാരുന്നു… അതാ താമസിച്ചേ….”
“ഷീണം കാണും… അങ്ങനത്തെ പണിയല്ലാരുന്നോ ഇന്നലെ…”
ഒരു കള്ള ചിരി ചിരിച്ചു എന്നോട് ഉഷാമ്മ പറഞ്ഞു..
“ഉമ്മാ…”
ഞാൻ ഉഷാമ്മയെ ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന ആംഗ്യം കാണിച്ചു ചിരിച്ചു..
“മ്മാ..”
ഉഷാമ്മയും അങ്ങനെ തന്നെ തിരിച്ചും കാണിച്ചു.. ഞാൻ കുളിമുറിയിൽ കയറി പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഉഷാമ്മ ഒരുങ്ങി നിൽക്കുവാരുന്നു…. ഞാനും വേഷം മാറി ഇറങ്ങി… ഞങ്ങൾ ആദ്യം പോയി ആഹാരം കഴിച്ചിട്ടു കാശിയിലൂടെ കാണാതെ പോയ അച്ഛന്നെ തപ്പി നടക്കാൻ തുടങ്ങി… എവിടെ തപ്പി തുടങ്ങണമെന്നോ, എങ്ങനെ തപ്പണമെന്നോ യാതൊരു രൂപരേഖയും ഞങ്ങൾക്ക് ഇല്ലായിരുന്നു… ജീവിതയാത്രയിൽ വാരി കൂട്ടിയ പാപങ്ങളുടെ ഭാരം പുണ്യ നദിയിൽ കഴുകി കളയാൻ വന്ന ലക്ഷ കണക്കിന് ആളുകളുടെ ഇടയിലൂടെ ഞാനും ഉഷാമ്മയും നടന്നു നോക്കി… ഒരോ മുഖത്തിലൂടെയും കണ്ണോടിച്ചു നടന്ന ഞങ്ങളെ എല്ലാവരും സംശയത്തോടെ നോക്കി നടന്നു… പലരും ഉഷാമ്മയെ നോക്കി ഉഴിഞ്ഞാണ് പോവുന്നത്… ഗംഗാ ജലത്തിൽ ഒഴുക്കി കളയാൻ ഒരു പാപം കൂടെ… ഉച്ച ഭക്ഷണം കഴിച്ചു ഇറങ്ങി ഗംഗയുടെ തീരത്തു കൂടെ ഞങ്ങൾ നടന്നപ്പോളാണ് ഒരു മരത്തിന്റെ ചുവട്ടിലിരുന്ന ജടാ നര ബാധിച്ച ഒരു സന്യാസ്സി എന്നെ തറപ്പിച്ചു നോക്കിയത്… അയാൾ പിടഞ്ഞു എഴുനേറ്റ് എന്റെ അടുത്തേക്ക് പാഞ്ഞു അടുത്തു.. ഉഷാമ്മേ എന്റെ കൈയിൽ മുറുക്കെ പിടിച്ചു… അയാളെന്റെ മുന്നിൽ വന്ന് നിന്നപ്പോൾ അയാളുടെ ദേഹത്തു നിന്നും വരുന്ന രൂക്ഷ ഗന്ധമാണ് ആദ്യം ശ്രെദ്ധിച്ചത്….