ഒരു കുഞ്ഞിക്കാല് കാണുമ്പോൾ എല്ലാം ശരിയാവും എന്ന് പറയാറില്ലേ.ആ ഭാഗ്യം പക്ഷെ അവർക്ക് വിധിച്ചിരുന്നില്ല.
എന്നിരുന്നാൽ കൂടിയും ഏറ്റവും സംതൃപ്തമായ ദാമ്പത്യജീവിതം തന്നെ ആയിരുന്നു ചേച്ചിയുടെയും അളിയന്റെയും.പക്ഷെ കൊടുംകാറ്റിന് മുൻപുള്ള ശാന്തത മാത്രമായിരുന്നു അത്.
ജോലി കഴിഞ്ഞ് വരുമ്പോൾ ഒരു ലോറി വന്നിടിച്ചതാണ്.ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും അളിയൻ പോയിരുന്നു.വിവരം അറിഞ്ഞു ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ എങ്ങലടിച്ചു കരയുന്ന ചേച്ചിയെ ആണ് ഞാൻ കണ്ടത്.കൂടെ ജോലി ചെയ്തിരുന്ന വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ശവസംസ്കാരത്തിന് പങ്കെടുത്തിരുന്നുള്ളു.
ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാരും പിരിഞ്ഞുപോയി. ഞാൻ എന്റെ കൂടെ വരാൻ കുറെ നിർബന്ധിച്ചു. പക്ഷെ ആ വീട് വിട്ടുവരാൻ ചേച്ചി കൂട്ടാക്കിയില്ല.അളിയൻ കഷ്ടപ്പെട്ട് ജോലിചെയ്ത് ഉണ്ടാക്കിയ വീട് വിട്ട് വരാൻ ചേച്ചിക്ക് പറ്റുമായിരുന്നില്ല.
ഞാൻ എന്റെ അപാർട്മെന്റിലേയ്ക്ക് തിരിച്ചു പോയി. രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ നേരം ചേച്ചിയുടെ കാൾ വരുന്നു. എടുത്ത് നോക്കിയപ്പോൾ ചേച്ചി ആകെ പേടിച്ചിരിയ്ക്കുന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ ചേച്ചി പറഞ്ഞു ‘അപ്പു പെട്ടെന്ന് വാ.. ആ..ആരോ കതകിൽ മുട്ടുന്നു.
കേട്ടപാടെ ഞാൻ ബൈക്ക് എടുത്ത് ചേച്ചിയുടെ വീട്ടിലെത്തി. ആ ചുറ്റുപ്പാട് അത്ര ശരിയല്ലെന്ന് എനിക്കറിയാമായിരുന്നു. ഭർത്താവ് മരിച്ച പെണ്ണിന്റെ മണം കേട്ടാൽ ഇളകുന്ന നായ്ക്കൾ..
ഞാൻ ഒരിക്കലും ചേച്ചിയെ ഒറ്റക്കാക്കി വരാൻ പാടില്ലായിരുന്നു. ഞാൻ അത്യാവശ്യം ഡ്രസ്സ് എല്ലാം എടുത്ത് ചേച്ചിയെ എന്റെ അപാർട്മെന്റിലേയ്ക്ക് കൊണ്ടുപോന്നു.ചേച്ചിക്ക് അപ്പുറത്തെ റൂമിൽ എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്തു.