അതെ പൂച്ച കണ്ണും.അത്ര തടിയിൽ ഇല്ലെങ്കിലും ഒട്ടും മോശമല്ല ദേഹം.
. ജോസിന്റെ നിർബന്ധം കാരണം അത്യാവശ്യം നന്നായി ഒരുങ്ങി തന്നെ ആയിരുന്നു അവൾ.ഇളം നീല സാരിയും ബ്ലൗസും ആണ് അന്ന ധരിച്ചിട്ട് ഉള്ളത്.
ഗേറ്റ് കഴിഞ്ഞു ബംഗ്ലാവിൽ എത്തിയ ഉടനെ തമിഴൻ ഡ്രൈവർ വണ്ടി പാർക്ക് ചെയ്തു.
വാങ്ക സാർ.. അവൻ മുന്നിൽ നടന്നു. അന്ന അന്തംവിട്ട് പോയി. ഇത് വീടോ അതൊ കൊട്ടാരം ആണോ.വലിയവീട്ടിൽ
ജനിച്ചവൾ ആയിട്ട് കൂടി അവൾ ഇത്ര വലിയ ഒരു ബംഗ്ലാവ് ആദ്യമായി ആണ്
കാണുന്നത്. അവർ തമിഴന് പിന്നാലെ നടന്നു. ഒന്ന് രണ്ട് കൊറിഡോറുകളും ഹാളും പിന്നിട്ട് അവൻ ഒരു വാതിലിനു മുന്നിൽ എത്തി. വാതിലിൽ രണ്ട് തവണ തട്ടിയപ്പോൾ അകത്തു നിന്നുംശബ്ദം വന്നു.
വാ.. അകത്തു വാ..
തമിഴൻ വാതിൽ തുറന്നു മാറി നിന്നു. ഞങ്ങൾ അകത്തു കയറി.വിശാലമായ ഒരു ഡ്രോയിംഗ് റൂം ആയിരുന്നു അത്. നടുവിൽ ഒരു വലിയ ടീപോയ്. അതിന്റ മൂന്ന് വശം വലിയ സോഫ സെറ്റുകൾ. എതിർവശത്തു ഒരു വലിയ വലിയ ടീവി സെറ്റ്. ഒപ്പം മ്യൂസിക് സിസ്റ്റം.മുന്നിലെ സോഫ
യിൽ ഹനീഫ ഇരിക്കുന്നു. അടുത്ത് തന്നെ വേറെ ഒരാൾ. ഉദ്ദേശം മുപ്പതു
മുപ്പത്തി അഞ്ചു വയസ് ഉണ്ട്.
ജോസിനെ കണ്ട ഉടനെ ഹനീഫ ചിരിച്ചു കൊണ്ട് എണീറ്റു.
വാ ജോസേ.. ഇരിക്ക്.. അയാൾ അടുത്ത
സോഫയിൽ പിടിച്ചു ഇരുത്തി. പിന്നെ അന്നയെ നോക്കി പറഞ്ഞു.
ഇരിക്ക് മോളെ… അന്ന മടിച്ചു കൊണ്ട് ജോസിന്റെ അടുത്ത് ഇരുന്നു.
എന്താ കുടിക്കാൻ വേണ്ടത്.. ഹനീഫ ചോദിച്ചു.
ഒന്നും വേണ്ട.. ഇക്കാ.. ജോസ് പറഞ്ഞു.
അത് പറ്റില്ല.. ഇത്രയും ദൂരെ വന്നതല്ലേ.. അതും അന്നമോൾ ആദ്യമായി.. അയാൾ എണീറ്റു സൈഡ് ല് ഉള്ള വലിയ ഫ്രിഡ്ജ് തുറന്നു. പിന്നെ അതിൽ നിന്ന് രണ്ട് ബോട്ടിൽ ഓറഞ്ച് ജൂസ് എടുത്തു അവരുടെ കയ്യിൽ കൊടുത്തു..