അമ്മ പിന്നെ ഒന്നും പറഞ്ഞില്ല. ഞാൻ എന്ത് പറഞ്ഞാലും അതപ്പടി വിശ്വസിക്കും. പാവം!
അമ്മ: “മഴ ഇനിയും പെയ്യുമെന്നാ തോന്നുന്നേ, കിഴക്കൂന്നു കോള് കൊണ്ടു കേറുന്നുണ്ട്. മഴയ്ക്ക് മുമ്പേ ഒന്നുകൂടി ആ വയലൊക്കെ ഒന്ന് നോക്കിക്കാണു.”
കാപ്പി കുടിച്ചിട്ട് ഞാൻ വരാന്തയിൽ വന്നപ്പോൾ ‘അമ്മ അങ്ങോട്ട് വന്നു.
അമ്മ: “ഞാൻ ആ ലീലാമ്മ ടീച്ചറിന്റെ വീട് വരെ ഒന്ന് പോകുവാ. അവിടത്തെ പെണ്ണിനെ കാണാൻ ഇന്ന് ഒരു ചെറുക്കൻ വരുന്നുണ്ട്.
നീ വയലിലൊക്കെ പോയിട്ട് വരുമ്പോഴേയ്ക്കും ഞാനിങ്ങെത്താം.”
അമ്മ അത് പറഞ്ഞപ്പോൾ സമാധാനമായി. ഇനി ധൈര്യമായി വസുമതി ചേച്ചിയുടെ വീട്ടിൽ പോകാം.
പത്തു മണി ആയപ്പോൾ അമ്മ പോയി.
രാവിലത്തെ ആ സുഖം എന്റെ മനസ്സിൽ കിടന്നു വിങ്ങുകയായിരുന്നു.
വസുമതി ചേച്ചിയുടെ ആ മണം നാസികയിൽ നിന്നു വിട്ടു പോകുന്നില്ല.
ഞാൻ പതുക്കെ വെളിയിലിറങ്ങി പടിഞ്ഞാറേ പുറത്തു വന്നു. ഞങ്ങളുടെ
ചേനത്തോട്ടത്തിൽ കൂടി നടന്നു മുള്ളുവേലി ചാടി ഞാൻ വസുമതി ചേച്ചിയുടെ വീട്ടിലെത്തി.
ദൈവാധീനം കൊണ്ടു ആരും അറിഞ്ഞതുമില്ല കണ്ടതുമില്ല.
ചേച്ചി കാത്തിരുന്നത് പോലെ പൂമുഖത്തു നിൽക്കുന്നു.
പലക കെട്ടി ഓല മേഞ്ഞ ചെറിയ വീട്. ഒരു മുറിയും ഒരു ചെറിയ മുറിയും. ആ മുറിയിൽ പോലും ചേച്ചിയുടെ മണം തങ്ങി നിൽക്കുന്നു.
ചേച്ചി: “വാ കുഞ്ഞേ അകത്തു കയറി ഇരിക്ക്.” അവർ ഒരു പ്ലാസ്റ്റിക് മെടഞ്ഞ കസേര നീക്കിയിട്ടു തന്നു. പിന്നെ കതകടച്ചു. ചേച്ചി:” ആരെങ്കിലും പുറത്തു വന്നാൽ ദാ, ആ അടുക്കളയുടെ കതകു വഴി പുറത്തു പോകുക ആരും കാണില്ല.”