വിഹാഹിതക്കു വന്ന കല്യാണാലോചന [ജോണിക്കുട്ടൻ]

Posted by

“അപ്പോൾ താൻ എവിടേക്ക് പോയാലും അവൻ പുറകെ വന്നാൽ തനിക്ക് എന്ത് രക്ഷ? ഇനി ആദിത്യേട്ടൻ പറഞ്ഞ വഴി മാത്രമാണോ പരിഹാരം? എന്നാലും നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണ് മറച്ചിട്ടു എങ്ങനെ? “

നേരം വെളുത്തപ്പോൾ അവൾ ആദിത്യനെ വിളിച്ചു താൻ അങ്ങോട്ട് വരികയാണ് എന്ന് പറഞ്ഞു. അന്ന് ആദിത്യനും ലീവ് എടുത്തു. ആദിത്യന്റെ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗരത്തിൽ അന്ന് അവർ ഒരു റൂം എടുത്തു.

കുട്ടികൾ ഉറങ്ങി കഴിഞ്ഞപ്പോൾ ആദിത്യൻ അവളെ തന്നോടു ചേർത്തിരുത്തി. എന്നിട്ടു പറഞ്ഞു… “ ഒരു സ്നേഹ ബന്ധത്തിന്റെ ഉറപ്പ് എന്നത് പങ്കുവെക്കൽ ആണ്. അവിടെ സ്വാർത്ഥത വന്നാൽ ആ ഉറപ്പു പോകും. ഇവിടെ അവൻ നിന്നെ ആഗ്രഹിച്ചു വന്നിരിക്കുന്നത് സ്വാർത്ഥത മൂലം ആണോ? അതോ പങ്കുവെക്കൽ മനോഭാവമുള്ള ആളാണോ അവൻ എന്ന് അറിയണം. എന്നെ സംബന്ധിച്ച് എനിക്ക് നിന്നെ പങ്കുവെക്കുന്നതിന് യാതൊരു മടിയുമില്ല. പക്ഷേ അവൻ അതിനു തയ്യാറല്ലെങ്കിൽ നമ്മൾ വിശാലമനസ്കത കാണിച്ചിട്ടു കാര്യമില്ല. മിക്കവാറും ഇത്തരം കേസുകളിൽ സ്വാർത്ഥത തന്നെ ആയിരിക്കും മുഖ്യം. അത് അവന്റെ വായിൽ നിന്നും തന്നെ വീണു കിട്ടണം. ആ പേരും പറഞ്ഞു പിന്നെ നിനക്ക് അവനെ സിമ്പിളായി ഒഴിവാക്കാം. പിന്നെ അവൻ വേഷംകെട്ട് എടുത്താൽ അവൻ ചത്തു പോയിക്കോട്ടെ എന്നുതന്നെ അങ്ങ് വിചാരിച്ചേ ക്കണം. മറിച്ച് ആയാൽ…. അല്ല അങ്ങനെ ആവില്ല എന്ന് തന്നെ ആണ് എന്റെ വിശ്വാസം… നീ ധൈര്യമായി അവന്റെ അടുത്ത് ഇങ്ങനെ പറ. എനിക്ക് എന്റെ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കാൻ പറ്റില്ല. പക്ഷേ നിന്നെ ഞങ്ങളുടെ കുടുംബത്തിൽ എന്റെ രണ്ടാം ഭർത്താവ് ആയി ചേർക്കാം. എന്റെ ആദ്യ ഭർത്താവ് ആയി ഉള്ള ഒരു ബന്ധവും നീ വിലക്കാൻ പാടില്ല. അതുപോലെ നിനക്ക് ഞാൻ എല്ലാ അർത്ഥത്തിലും ഒരു ഭാര്യ ആയിരിക്കും. ഒരു ഭർത്താവിന് ഭാര്യയുടെ മേൽ ഉള്ള എല്ലാ അവകാശവും എന്റെ ആദ്യ ഭർത്താവിനെ പോലെ തന്നെ നിനക്കും ഉണ്ടായിരിക്കും. ഈ കാര്യങ്ങളെല്ലാം സമ്മതമാണെങ്കിൽ മാത്രം ഞാൻ നിന്നെ ഭർത്താവായി സ്വീകരിക്കാം”.

Leave a Reply

Your email address will not be published. Required fields are marked *