“കേട്ടിട്ടുണ്ട് അച്ഛമ്മേ…”
“അന്നത്തെ നാട്ടുരാജാവിന്റെ മൂത്ത മകനൊരു ദിവസമീ തറവാട് സന്ദർശിക്കാൻ വന്നപ്പോളെന്റെ വല്യമ്മയുടെ ചേച്ചിയെ കണ്ടു…. കുമാരൻ ഇതു വരെ കണ്ടതിൽ വെച്ചും ഏറ്റവും സുന്ദരിയായിരുന്നു അവര്…”
“എന്നിട്ട്…”
“പുള്ളികാരിയെ കണ്ടപ്പോൾ മുതൽ കുമാരന് ഉറക്കമില്ലാതായി… അവസാനം പുള്ളി ഇവിടെ വന്ന് സംബർഗം കൂടി… പക്ഷെ…”
“എന്തുപറ്റി അച്ഛമ്മേ…”
“കുമാരന്റെ അനിയനും ചെറുപ്പം മുതലിവിടുത്തെയാ പെണ്ണിനെ നോട്ടമുണ്ടായിരുന്നു…. അവരെ തന്റെ ചേട്ടൻ സ്വന്തമാക്കിയത് അയാൾക്കു സഹിച്ചില്ല…”
“എന്നിട്ട്..”
“അയാൾക്കി തറവാടിനോട് തീരാത്ത പകയായി…. കാലം കുറേ കഴിഞ്ഞു… കുമാരന് ഇവിടുത്തെ പെണ്ണിലൊരു പുത്രനുണ്ടായി… കൊട്ടാരത്തിലെ പുള്ളിയുടെ മകളെകാലുമെല്ലാം മിടുമിടുക്കൻ…”
“ആ കുട്ടിയുടെ പേരെന്തായിരുന്നു…”
“ഇറയിമൻ…. അതായിരുന്നുവാ കൊച്ചിന്റെ പേര്… ബുദ്ധിയും ശക്തിയും ഒരുപോലെയുള്ളൊരു ചെറുപ്പക്കാരൻ… ചൂണ്ടു കത്തി കൊണ്ട് പേടമാനിനെ എറിഞ്ഞു വീഴ്ത്തുന്ന മിടുക്കൻ…”
“എന്നിട്ട് എന്തു പറ്റി…”
“കുമാരൻ രാജാവായപ്പോൾ, ചിറ്റില്ലതിന്റെ പെരുമയും വളർന്നു… രാജാവിന്റെ സഭയിൽ പലർക്കും അസുയയായി… അവർ കുമാരന്റെ അനിയനോട് കൂടെ കൂടി ചിറ്റിലത്തെ തകർക്കാനുള്ള പോംവഴി ആലോചിച്ചു…”
“മ്മ്… എന്നിട്ടു…”
“പുതിയ രാജാവിന് ചിറ്റില്ലത്തെകാളും കമ്പമുള്ള ഒന്നേ ഉള്ളായിരുന്നു… പന്തയങ്ങൾ…”