ഒടുവിൽ മൂസ അവളേം കൊണ്ട് തന്റെ വീടടിലേക്കു പോയി.
ഒരു ഒറ്റ നില വാർക്ക വീട്ടിലേക്കു ചെന്നു നിന്നു.
അവിടെ ഇറങ്ങിയപ്പോൾ ആണ് മൂസയുടെ കെട്യോൾ ഒരു താത്ത ഇറങ്ങി വരുന്നുണ്ട്.
പെട്ടെന്ന് ഒരു കൊച്ചിനേം ക്കണ്ട് വന്ന മൂസയെ നോക്കി കെട്യോൾ . ഒന്ന് ചിരിച്ചിട്ട് മൂസ ഇതു മ്മടെ ഷാഹി മോളാണെടി കെട്യോന്റെ പേര് പറഞ്ഞു.
അപ്പോഴാണ് മൂസായുടെ താത്തയുടെ ചുണ്ടിൽ ചിരി കണ്ടത് അവർ അവരെ ചേർത് പിടിച്ചു വീട്ടിലേക്കു ഷെണിച്ചു.
അവളേം മോനേം താത്ത നല്ലോണം സൽകരിച്ചു.
നേരം വൈകുനേരം ആയി. അവർക്കു കിടക്കാൻ ഒരു കിടപ്പാടം പോലുമില്ലെന്നു അപ്പോഴാണ് മൂസയുടെ ഭാര്യക്ക് മനസിലായത്. ഇങ്ങനെ ഒരു വിധി ഉണ്ടാവരുതെന്നു അവർ ഓർത്തു.
മൂസക്ക് കുട്ടികൾ ഇല്ല അവർക്കു ഷാഹിയുടെ മോനെ കണ്ടപ്പോ വല്ലാത്തൊരിഷ്ടം കൂടി തോന്നി.
മൂസക്ക് എല്ലാവരേം സഹായിച്ചും സ്നേഹിച്ചും നല്ല അടുപ്പം ഉണ്ട് അതുപോലെ വെറുത്താ വെറുത്ത പോലെയാണ്.
ഷാഹിക്കു കിടക്കാൻ അവിടെ ഒരു മുറി അവർ തയ്യാറാക്കിയിരുന്നു..
അന്ന് ഷാഹിയും താത്തയും ഒന്നിച്ചാണ് കിടന്നതു മോനും മൂസക്കയും വേറെ.
അന്ന് രാത്രി ഉണ്ടായതെല്ലാം പറഞ്ഞു ഷാഹി താത്താക്കു മനസിലാക്കി കൊടുത്തു.
ഒടുവിൽ രാവിലെ എണീറ്റു ഷാഹി അടുക്കളേൽ താത്താനെ സഹായിച്ചു. ഷാഹിയുടെ മോൻ ടീവി കണ്ടിരുന്നു.
മൂസക്ക വേറെ വണ്ടി ഓടിക്കൽ ഉണ്ട് അതിനു പോയി. അങ്ങനെ വൈകുന്നേരം വരെ സമയം വേഗം കടന്നു. ഇനി എന്താണൊരു പോംവഴി എന്നറിയാതെ ee ലൈഫ് ഇങ്ങനെ മുന്നോട്ട് പോകുമോ എന്നു ഷാഹിക്കും അറിയില്ലായിരുന്നു. എന്തേലും ഒരു വഴി കണ്ടെത്തണം അതിനു ഒരു ജോലി വേണം എന്നു മനസ്സിൽ തോന്നി.