അയാൾ വന്ന ഉടനെ. മോൾ എന്താ ഇവിടെ നില്കുന്നെ
പരിചയം ഇല്ലത്ത പോലെ മനസിലായില്ല എന്നു തിരികെ മറുപടി പറഞ്ഞപ്പോൾ. അയാൾ ഒന്ന് ചിരിച്ചിട്ട്.
അയാൾ : ഞാൻ മൂസ മോൾക്ക് എന്നെ അറിയില്ലേ കല്യാണത്തിന് വന്നിരുന്നു നിങ്ങളുടെ
ഷാഹി : ഓർക്കുന്നില്ലാട്ടോ
മൂസ : രണ്ടു തവണയേ വന്നുള്ളൂ ഇവിടെ ഒരിക്കൽ വന്നപ്പോൾ മോൾ ഇല്ലായിരുന്നു.
ഷാഹി : ഹം
മൂസ : മോൾ എന്തിനാ ഇവിടെ നില്കുന്നെ എന്താ കരയുന്നത് എന്തേലും കൊഴപ്പം ഉണ്ടോ
ഷാഹി : ഏയ് ഒന്നുല
മൂസ : പറഞ്ഞോ മോളെ ഞൻ ഇങ്ങടെ മാമ ആണ് അന്റെ കെട്യോന്റെ.
ഷാഹി :ആണോ ഞൻ വീട്ടിൽ നിന്നു ആളു വരാൻ നോക്കി നിൽകുവാ
മൂസ : ആണോ വരാറായോ എന്നിട്ട്
ഷാഹി : എത്താറായി
മൂസ : മോൻ കൊള്ളാലോ പേര് എന്താ
ഷാഹി പേര് പറഞ്ഞു.
മൂസ : ഞൻ അവരെ ഒന്ന് കാണാൻ വന്നതാ കണ്ടിട്ട് വരട്ടെ
അകത്തേക്ക് കേറിപോയ മൂസ കുറച്ചു കഴിഞ്ഞു എന്തോ ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടാണ് അവൾ നോക്കിയത് എന്തോ പറഞ്ഞു മൂസ ഇറങ്ങി വരുന്നുണ്ട് മുഖം ഒക്കെ വല്ലാണ്ട് ആയി.
മൂസ : മോൾ പോയില്ലേ
ഷാഹി : ഇല്ല
മൂസ :വിളിച്ചു നോകിയെ
ഷാഹി : കിട്ടുന്നില്ല വരുവാവും
മൂസ : കൊണ്ട് വിടാം മോൾ വ
ഷാഹി : വേണ്ട ഇക്ക അവർ വരും
മൂസ : ആയിക്കോട്ടെ
ഷാഹി : എന്താ അവിടെ എന്തേലും പ്രിശ്നം ഉണ്ടോ
മൂസ : അതുപിന്നെ വല്യ കാര്യമായിട്ടൊന്നും ഇല്ല മനുഷ്യരല്ലേ വാക്ക് തെറ്റിക്കുമ്പോൾ ഉള്ള ഓരോ കാര്യങ്ങൾ
ഷാഹി : എന്തുപറ്റി
മൂസ : എന്ത് പറയാനാ മോളെ എനിക്ക് പലിശ ഇടപാടാ ഇവർക്കു ഞാൻ കല്യാണത്തിന് കുറെ പണം കൊടുത്തു സഹായിച്ചു . പിന്നെ ചോദിക്കുമ്പോൾ ഒക്കെ ഓരോ തടിത്തപ്പൽ ആണ്.