“പടമെങ്ങനെ?”
“വലിയ കുഴപ്പമില്ല. പിന്നെ ഫ്രണ്ട്സ്നോടൊപ്പം പോയതുകൊണ്ട് ഒരു ഓളത്തിലിരുന്ന് കണ്ടു. എന്താടാ?”
“അല്ല ഇതിന് പോണോ അതോ മറ്റേ തമിഴ് പടമില്ലേ കഴിഞ്ഞയാഴ്ചയും ഇതുപോലെ നിങ്ങൾ കണ്ടത്. അത് കാണണോ എന്നൊരു ഡൗട്ട്. അതിന്റെ പേരെന്തായിരുന്നു? ശ്ശോ മറന്നല്ലോ.”
“കഴിഞ്ഞയാഴ്ചയോ ഇല്ലല്ലോ. ഞങ്ങൾ ആദ്യമായി പോയത് ഇന്നലെയാണല്ലോ.”
“അല്ല, കഴിഞ്ഞയാഴ്ച്ച നിങ്ങൾ പോയതായി ഞാൻ കേട്ടല്ലോ. നിന്റെ ഈ ഫ്രണ്ടിനെ മാളിൽ കാണുകയും ചെയ്തപോലെ തോന്നി.”
“ഓ ശരിയാണ് ഞങ്ങൾ കഴിഞ്ഞയാഴ്ച പോകാൻ നോക്കിയിരുന്നു. അതു നടന്നില്ല. ഇവൻ തന്നെയാണ് കാരണം. ഞങ്ങളോട് വരാൻ പറഞ്ഞിട്ട് പിന്നെ ഇവനെ വിളിച്ചിട്ട് കിട്ടുന്നില്ല. ഇവൻ അവിടെ എത്തിയത് ഞങ്ങളും അറിഞ്ഞില്ല? എന്താ നിനക്കും ഇവനെ പരിചയമുണ്ടോ?”
“ഹേയ് ഇല്ലില്ല. എവിടെയോ കണ്ടതുപോലെ. എന്തായാലും ആൾ നല്ല പണിയാണല്ലോ തന്നത്. നിങ്ങൾ എന്നിട്ട് കുറെ നേരം കാത്തുനിന്നോ?”
“അതേ പിന്നില്ലാതെ. ഞങ്ങളിനി അവനെ പറയാൻ ബാക്കിയൊന്നുമില്ല. അവസാനം എല്ലാം പറഞ്ഞുകൊമ്പ്ലിമെണ്ട്‌സ് ആക്കിയിട്ടാണ് ഇന്നലെ പടത്തിന് പോയത്. ”
“സത്യം പറഞ്ഞാൽ ഇവൻ അന്ന് എന്നോട് ഇങ്ങോട്ടുവന്ന് നിന്നെ വിളിക്കാൻ ഫോണ് ചോദിച്ചിരുന്നു. നമ്മളെ ഒരുമിച്ച് എപ്പോഴൊക്കെയോ കണ്ടിട്ടുണ്ടെന്ന ഓർമ്മയിൽ. എനിക്ക് ആളെ ഒട്ടും പരിചയം ഇല്ലാത്തതുകൊണ്ട് കൊടുക്കാഞ്ഞതാ. ഇനി വല്ല കുഴപ്പക്കാരനുമാണെങ്കിലോ എന്നുകരുതി.”
“കുഴപ്പക്കാരനോ? എനിക്ക് അങ്ങനെ ഉള്ളവരുമായി കൂട്ടൊന്നുമില്ല. എന്റെ ഫ്രണ്ട്സ് എല്ലാം ഡീസന്റ് ആണ്. ഇവൻ എക്സ്ട്രാ ഡീസന്റ് ആണ്. “