അന്ന് രാത്രി മുനീറയ്ക്ക് വിനയുടെ ഫോണ് വന്നു. പല റിങ്ങുകൾക്ക് ശേഷം അവളെടുത്തു.
“അവിടെയെത്തിയോ?” അവൾ ചോദിച്ചു.
“ഇല്ല ഞാനിപ്പോഴും കോഴിക്കോടുണ്ട്. ”
“ഇവിടെയോ?”
“അതേ, ബട്ട് വൈ?”
“അതു പറയാം. നീ നാളെയല്ലേ തിരിച് ഹോസ്റ്റലിൽ പോകുന്നത്? തിങ്കളാഴ്ച അല്ലല്ലോ.”
“അല്ല ഞാൻ എപ്പോഴും സണ്ടേ തന്നെ
“ആ. അങ്ങനെ ആണെങ്കിൽ വേണമെങ്കിൽ നമുക്ക് ഒരുമിച്ചുപോകാം. ബുള്ളറ്റിൽ ഒരു കൊച്ചി റൈഡ് . നിനക്ക് ബുള്ളറ്റ് ഇഷ്ടമല്ലേ?”
“സത്യം! എനിക്ക് ബുള്ളറ്റ് ഇഷ്ടമാണ് എന്നറിഞ്ഞിട്ടും നീ ബുള്ളറ്റ് വാങ്ങുന്ന ഒരു സൂചന പോലും എനിക്ക് തന്നില്ലല്ലോ എന്നാലോചിച്ച് എനിക്ക് നിന്നോട് ചെറിയ ദേഷ്യമുണ്ടായിരുന്നു ഇപ്പൊ അതുമാറി.അല്ല നിനക്ക് എവിടുന്ന ഇതിനുള്ള പൈസ?”
“അതൊക്കെ ഒപ്പിച്ചു.”
“എങ്ങനെ?”
“എടി ഞാൻ പിള്ളേർക്ക് പോളിചെയ്ത കാലത്ത് പിള്ളേർക്ക് ടിയൂഷൻ ഒക്കെ എടുത്തിരുന്നു. അന്ന് മിച്ചംവെച്ച കാശ് കുറച്ചുണ്ടായിരുന്നു. അത് പൊട്ടിച്ചു. പിന്നെ ഒരു പഴയ പരിചയക്കാരന്റെ വണ്ടിയാണ് അപ്പൊ വിലയൊക്കെ കുറച്ചു ഡിസ്‌കൗണ്ട് ആണ് . ഒന്നിച്ചു കൊടുക്കുകയും വേണ്ട.”
“എടാ നീ ഇങ്ങനെ ഒരു പ്ലാൻ എന്നോട് പറഞ്ഞില്ലലോ.”
“നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.”
“എടാ നീ എനിക്ക് ബുള്ളറ്റ് ഇഷ്ടമാണെന്ന് വെച്ചാണോ കൈയ്യിലുള്ള പണം കൊടുത്ത് ബുള്ളറ്റ് വാങ്ങിയത്?”
“അതിനിപ്പോ എന്താ?”
“എടാ എനിക്ക് നിന്നെ കാണാൻ തോന്നുന്നു.”
“എടാ ഇതെവിടെയാ?
“എന്റെ ഒരു പരിചയക്കാരന്റെ ഹോസ്റ്റലാണ്.”
“ഓകെ. പിന്നെ, നാളെ ഞാൻ എങ്ങോട്ടാ വരേണ്ടത്?”