“ചിലപ്പോ വിഷമം തോന്നും. ആർക്കും നമ്മളെ മനസ്സിലാകുന്നില്ലല്ലോ എല്ലാവരും വൃത്തികെട്ട കണ്ണിലൂടെയാണല്ലോ നമ്മളെ നോക്കുന്നതെന്ന്.”
“എടീ…നീ ഇങ്ങനെ പാവമാവല്ലേ.”
“പാവമോ.. എടാ ചെലപ്പോ അവരെ അവരുടെ അവസ്ഥ ഓർത്ത് വിഷമം തോന്നുമെന്നാ പറഞ്ഞത്.”
അവർക്കറിയില്ലല്ലോ നീ എനിക്ക് ആരാണെന്ന്.”
“സത്യം,” അവൻ ശരിവെച്ചു.
“എന്നാൽ നീ പറ. നീ എന്റെ ആരാ?”
“ഫ്രണ്ട്”
“വെറും ഫ്രണ്ടല്ല. ബെസ്റ്റ് ഫ്രണ്ട്. എന്നുവെച്ചാൽ ബെസ്റ്റി,” അവൾ പറഞ്ഞു.
“നമ്മളിങ്ങനെ തൊട്ടുരുമ്മി ഇരിക്കുന്നതും തോളിൽ കൈയിട്ട് നടക്കുന്നതോമൊക്കെയാവും അവരുടെ പ്രശ്നം,” അവൻ അവളെ നോക്കി പറഞ്ഞു.
അവൾ അവന്റെ കൈയെടുത്തുമടിയിൽ വെച്ചുകൊണ്ട് പറഞ്ഞു, “ആണുങ്ങളും ആണുങ്ങളും തമ്മിലോ പെണ്ണുങ്ങളും പെണ്ണുങ്ങളും തമ്മിലോ എത്ര കൂട്ടായാലും ഇവിടെ ആർക്കും പ്രശ്നമില്ല. ആണും പെണ്ണും കൂടിയാൽ പിന്നെ ആകെ പൊല്ലാപ്പായി.”
“എല്ലാവരും അവരെപോലെ ആണെന്നാവും വിചാരം,” അവൻ പറഞ്ഞു, “നിനക്കറിയാമോ മുനീ നമ്മളെപ്പറ്റി കഥ മെനയുന്ന പകുതിയിലധികം ചെക്കന്മാർക്കും നിന്നെ നോട്ടമുണ്ട്. അതിന്റെ അസൂയയാണ് നമ്മളോട് തീർക്കുന്നത്.”
“അസൂയയോ? എന്തിന്?”
“എടീ ഞാനും അവരെപോലെ നിന്നെ വളയ്ക്കാൻ നടക്കുന്നവനാണ് എന്നാണ് അവന്റെയൊക്കെ വിചാരം. അപ്പൊ അവന്മാർക്ക് നിന്നെ വളച്ചു ലൈനായി കൂടെ കൊണ്ടുനടക്കാൻ കിട്ടാത്ത നിന്റെ കൂടെ നടക്കുന്ന എന്നോട് അസൂയ കാണുമല്ലോ. കൂടെ സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ കുറെ ഞരമ്പന്മാരും.”
“എൻറെകാര്യം പോട്ടെ. നിനക്കുവേറെ പെണ്ണുള്ള കാര്യം ക്യാംപസിൽ മുഴുവൻ പാട്ടാണല്ലോ. മിനിമം അതെങ്കിലും അവരാലോചിക്കണ്ടേ?”