അതും പറഞ്ഞു അവൾ ഫോണ്‍ വച്ചു.
റുബീന ഫോണ്‍ വച്ചതിനു ശേഷം എന്റെ ചിന്ത വീണ്ടും ഇത്ര വലിയ സംഭവം ആയിട്ടും എന്ത് കൊണ്ട് സഫിയാത്ത ആരോടും ഒന്നും പറഞ്ഞില്ല എന്നതായി. കിടന്നിട്ടു എനിക്ക് ഉറക്കം വന്നതേ ഇല്ല. അവസാനം അതിനുള്ള ഉത്തരം ഇത്തയോടു തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു.
പിറ്റേ ദിവസം. ഒരു രാഷ്ട്രീയ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു പാർട്ടി മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചു. ഞാൻ ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് ഫാത്തിമ ഇത്ത ഫോണ് വിളിച്ചു തിരക്കില്ലെങ്കിൽ എന്നോട് അങ്ങോട്ട് ഒന്ന് ചെല്ലാൻ പറഞ്ഞത്. എനിക്ക് ഉള്ളിൽ ഭയമായി. സഫിയാത്ത എങ്ങാനും ഉമ്മയോട് പറഞ്ഞു കാണോ. എന്തെകിലും ആവട്ടെ എന്ന് വിചാരിച്ചു ഞാൻ ഡ്രസ്സ് എല്ലാം മാറി അങ്ങോട്ട് ചെന്നു.
അവിടെ ചെന്നപ്പോൾ സഫിയാത്ത ഒരുങ്ങി നില്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ ഫാത്തിമ ഇത്ത വന്നു എന്നോട് സഫിയാത്തയെ ഒന്ന് വീട് വരെ കൊണ്ട് ചെന്ന് ആക്കി കൊടുക്കാമോ എന്ന് ചോദിച്ചു. ഇക്ക വരാം എന്ന് പറഞ്ഞത് ആയിരുന്നു. പക്ഷെ ഒരു ലോഡ് വരുന്നുണ്ട്. അത് കൊണ്ട് ഇപ്പോ വരാൻ പറ്റില്ലാന്നു വിളിച്ചു പറഞ്ഞു. ഇക്കയാ പറഞ്ഞത് നിന്നെ വിളിക്കാൻ. നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാലോ. ഞാൻ ഇല്ലാന്ന് പറഞ്ഞു. ശരിക്കും പറഞ്ഞാ സഫിയ ഇത്തയോടു ചോദിക്കാൻ നല്ല ഒരു അവസരം നോക്കി ഇരിക്കായിരുന്നു. അങ്ങനെ ഇരിക്കുമ്പോ ഈ അവസരം പാഴാക്കാൻ ഞാൻ ശ്രമിക്കോ? എന്തായാലും ഇത്രയും പെട്ടന്ന് അതിനു അവസരം കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല.