ദൈവമേ ഈ റൂമിലും സിസിടിവി ക്യാമറയുണ്ടോ..
ഞാൻ ഗോപുസിനെ ബെഡ്‌റൂമിൽ വെച്ചേ അങ്ങേനെ വിളിക്കും എന്നെ തിരിച്ചു ടീച്ചറെയെന്നു ഗോപുസും..
എന്തെങ്കിലും ആകട്ടെ ഇങ്ങോട്ട് തന്നെ വരുവാലോ ഈ മേഘ ആരാണെന്നു ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്…
ഇനി ഗോപുസിന്റെ അച്ഛനെയാണ് ഏറ്റവും സൂക്ഷിക്കണ്ടതും…
—————————————————————
വക്കിൽ ജോയിയുടെ ഓഫീസിൽ…
“ഞാൻ പറഞ്ഞിതു കേട്ടിട്ട് നിന്നക് എന്താ ഒരു കുലുക്കവുയില്ലാതെ ഇരിക്കുന്നെ”..സത്യൻ സേതുവിന്റെയും മേഘയുടെ ഡിവോഴ്സ് പേപ്പർ കൊടുത്തു ജോയിയോട് കാര്യങ്ങാൾ ആരാഞ്ഞു..
“ഇതിന്റെ ആവിശ്യം ഒന്നും ഇനിയില്ല,ആ കൊച്ച് രണ്ടു ദിവസം മുന്നേ മരിച്ചു”..ജോയി ഡിവോഴ്സ് പേപ്പർ അടുത്ത്യിരുന്ന ബാസ്കറ്റിലേക്കും ചുരുട്ടിയെറിഞ്ഞു..
“എന്താ നീ പറയുന്നേ”..സത്യൻ ഒരു പേടിയോടെ ജോയിയോട് ചോദിച്ചു..
“മുൻ മന്ത്രിയും വ്യവസയ പ്രമുഖനമായ ശേഖരക്കുറിപ്പിന്റെ മക്കൾ അന്തരിച്ചു..
കഴിഞ്ഞ കുറച്ചു മാസങ്ങളായി മനോരോഗ ചികിൽസിൽ ആയിരുന്നു.വാർത്ത കഴിഞ്ഞു”..ഒരു പത്രം എടുത്തു സത്യൻന്റെ മുന്നിലേക്കുയിട്ടു ജോയി പറഞ്ഞു..
“ഓ സമാധാനമായി”. ജോയി കൊടുത്തു പത്രവാർത്ത വായിച്ചു സത്യൻ ഒരു ചിരിയോടെ പറഞ്ഞു ജോയിയെ നോക്കി..
“സന്തോഷമയോ,സാത്താൻ സത്യൻ ആരെയും പേടിയില്ലാത്തവൻ സ്വന്തം തന്തയയാതു കൊണ്ടാണ് അവൻ തന്നെ വെറുതെ വിടുന്നത്.”..
“ഞാൻ അതിനു എന്തുചെയ്തു”.നിർവികരതയോടെ സത്യൻ ജോയിയെ നോക്കി..
“നിങ്ങൾ ഒന്നും ചെയ്തുയില്ലേ ആ പാവപെട്ടവൻ ഒരു ദിവസം മുന്നേ പോയിരുന്നെങ്കിൽ ആ കൊച്ചിന്റെ ജീവിതം രക്ഷിക്കാൻ പറ്റിയെന്നേ.അവന്റെ അമ്മയെ പെങ്ങളെ വെച്ചു താൻ വീണ്ടും കളിച്ചപ്പോൾ നഷ്ടം സംഭവിച്ചതും ആറു വയസുള്ള ഒരു കുട്ടിക്കാണ് “..ജോയിയുടെ പിടി വിട്ടുപോയിരുന്നു..