ചിലവാക്കിയാ ഞാൻ ചിലവൊക്കെ നടത്തിയിരുന്നത്.പ്രസവം സർക്കാരാശുപത്രീലായതോണ്ട് അതിനു പൈസ ചിലായില്ലെങ്കിലും മറ്റുകാര്യങ്ങൾക്കൊക്കെ കാശു വേണ്ടേ..ഇവിടെ അടുത്തുള്ളൊരു ചേച്ചി അവരുടെ മാല പണയം വെച്ചാ ആശുപത്രി കാര്യങ്ങളൊക്കെ നോക്കിയത്.
ആ ചേച്ചിയും കൂടി ഇല്ലായിരുന്നെങ്കി ഞാനും എന്റെ കുഞ്ഞും ചാവത്തെ ഉള്ളയിരുന്നു.അച്ഛൻ വന്നപ്പോഴാ മനസ്സിനൊരു സമാധാനവും ആശ്വാസവും ഒക്കെ കിട്ടിയത്.ആരേം പേടിക്കാതെ കഴിയാല്ലോ ചോദിക്കാനും പറയാനും ആളുണ്ടല്ലോ എന്നൊക്കെ ഉള്ള ചിന്തയായിരുന്നു.അച്ഛനെത്ര ദേഷ്യപ്പെട്ടാലും അടിച്ചാലും പിടിച്ചാലും വഴക്കു പറഞ്ഞാലും അച്ഛന്റെ അന്നത്തെ വരവ് എനിക്കും എന്റെ കുഞ്ഞിനും ഒരു പുതിയ പ്രതീക്ഷകളാണ് തന്നത്.
അന്നച്ഛൻ പോയപ്പോ എന്റെ ഹൃദയം തകരുന്ന പോലെ ആയിരുന്നു.രണ്ടു ദിവസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞിട്ട് പോയെങ്കിലും ഓരോ നിമിഷവും ഞാൻ വഴിയിലേക്ക് നോക്കി കാത്തിരിക്കുകയായിരുന്നു.സംരക്ഷിക്കാനാളില്ലാത്ത ഒരു പെണ്ണിന്റെ മനസ്സാണ് അച്ഛാ അതു.. ഇത്രേം കാലം പിടിവിട്ടു പോകാതെ ജീവിച്ചത് നിങ്ങളെല്ലാവരുടേം പുണ്യം കൊണ്ടാ.ഇന്നലെ അച്ഛനെ കണ്ടപ്പോൾ..
എനിക്കറിയാൻ പാടില്ല എന്റെ മനസ്സിന്റെ സന്തോഷം എത്രയായിരുന്നു എന്ന്.ഈ നാട് മൊത്തോം കേൾക്കെ വിളിച്ച് പറയണമെന്ന് തോന്നി എനിക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന്..ദേ ഇപ്പോത്തന്നെ അച്ഛന് എത്ര കാശാ ചിലവായേ ഇനീം അച്ഛനെക്കൊണ്ട് തന്നെ ചിലവാക്കിച്ചിട്ടു അച്ഛനെ ഇങ്ങോട്ടു വരാതാക്കാൻ എനിക്കാവില്ല അച്ഛാ..അതാ…