“….. കൊണ്ട് പോടാ മൈരേ.. എന്റെ മുമ്പിന്നു കൊണ്ട് പോടാ ഈ പൂറിമോളെ..നീ കൊണ്ടോയി ജീവിച്ചോന്നു കാണിക്കേടാ തായോളി.ഇനിയീ പരിസരത്ത് ഈ പൊലയാടിയേം കൊണ്ട് വന്നിട്ടുണ്ടെങ്കി കാണുന്നിടത്ത് വെച്ച് വെട്ടും ….വെട്ടും..വെട്ടും …”
ഒരുനിമിഷത്തേക്കു പഴയ ഓർമ്മകളിലേക്ക് പോയ ശ്യാമ അച്ഛൻ അന്ന് പറഞ്ഞ ആ വാക്കുകൾ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു.അവൾ അജയനെ നോക്കി പുള്ളി ഇപ്പോഴും എന്ത് പറയണമെന്നറിയാതെ ചുമരും ചാരി മുറ്റത്തേക്ക് നോക്കി ഒതുങ്ങിക്കൂടി നിക്കുവാണ്.അവൾക്കു മനസ്സിൽ വിഷമം തോന്നി എല്ലാത്തിനും കാരണം താനാണ്.അജയേട്ടന് വിവാഹം ആലോചിക്കുന്നുണ്ടെന്നു അറിഞ്ഞ് താനാണ് അജയൻ നഷ്ടപ്പെടുമെന്ന് കരുതി ധൃതി കൂട്ടിയത്.എന്നിട്ടെന്തു നേടി ഞാൻ.ഞാൻ പ്രതീക്ഷിച്ചതൊന്നുമല്ല എനിക്ക് കിട്ടിയത്.താൻ കണ്ടതും അറിഞ്ഞതുമല്ല ജീവിതം.കഷ്ടം ആ അമ്മയുടെ ആത്മാവ് ഇപ്പോൾ മുകളിലിരുന്ന് ഒരു കുടുംബം നശിപ്പിച്ചതിന് തന്റെ പരാജയം കണ്ടു ചിരിക്കുന്നുണ്ടാകും..ഓരോന്നോർത്ത് അവളുടെ കണ്ണ് നിറഞ്ഞു അവൾ പെട്ടന്ന് മാറിലെ തോർത്ത് കൊണ്ട് മുഖവും കണ്ണും തുടച്ചു.അവസാനം ശിവൻ കുട്ടി തന്നെ മൂകമായ ആ അന്തരീക്ഷത്തെ പൊളിച്ചു.
…നീയിന്നു പണിക്കു പോയില്ലേ …
…ഇ … ഇല്ല… ഇന്ന് പോയില്ല..അച്ഛനെപ്പോ വന്നു..ഇങ്ങോട്ടുള്ള വഴിയൊക്കെ എങ്ങനെ മനസ്സിലായി…
അജയൻ ഒറ്റയടിക്ക് എല്ലാം കൂടി ചോദിച്ചു.
..ഞാനിപ്പോ വന്നെന്നു ചോദിച്ചാൽ… അത് പറഞ്ഞാൽ കുറച്ച് കണക്കു കൂട്ടേണ്ടി വരും… എന്നാലും ഒരു പത്തമ്പതു വര്ഷം കഴിഞ്ഞു കാണും ഞാൻ വന്നിട്ട്.എന്താ നിനക്ക് സംശയമുണ്ടോ..