‘അവരുടെ പേര് പോലും നീ ഉച്ചരിക്കരുത്..’
ഞാൻ അമർഷത്തോടെ പറഞ്ഞു
‘അവരുടെ മരണം ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ നിന്റെ ചേട്ടന്റെ ഞാൻ പറഞ്ഞിട്ട് തന്നെ ആണ്. അവനോടൊപ്പം അവർ സാധാരണ ആ സമയത്തു ഉണ്ടാകാറില്ലായിരുന്നു. പക്ഷെ അന്ന് ഏതോ ഗ്രഹപിഴ. അല്ലാതെ എന്ത് പറയാൻ.. കൊല്ലാൻ കാശ് കൊടുത്തവൻ വണ്ടിയിൽ വേറെ ആളുണ്ട് എന്ന് എന്നോട് ഒന്ന് വിളിച്ചു പോലും പറഞ്ഞില്ല. അവസരം കിട്ടിയപ്പോ അവൻ വണ്ടി കൊണ്ട് ചാർത്തി..’
എന്റെ മുഖം കോപം കൊണ്ട് തുടുത്തിരുന്നു. എന്നിട്ടും എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ കവിളിലേക്ക് പതിച്ചു. അയാൾ പിന്നെയും തുടർന്നു
‘എന്തായാലും ഒരു കാര്യത്തിൽ നിനക്ക് ആശ്വസിക്കാം.. ഒരു കണക്ക് തീർത്തിട്ടാണ് നീ പോകുന്നത്.. ആ വണ്ടി ഓടിച്ച പാണ്ടിയെ ആണ് നീ ഇന്ന് ഇടിച്ചു ജീവച്ഛവം ആക്കിയത്..’
അവന്റെ മുഖം ഞാൻ പെട്ടന്ന് ഓർത്തു. ഇത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ അവനെ അവിടിട്ട് കൊന്നേനെ. ദേഷ്യം കൊണ്ട് എന്റെ കൈകൾ വല്ലാതെ തരിച്ചു. പക്ഷെ അപ്പോളും പുറകിൽ നിന്ന തടിമാടന്മാരുടെ കൈ എന്റെ ചുമലിൽ ഉണ്ടായിരുന്നു.. അപ്പോളാണ് സൈഡിലെ ഡൈനിങ് ടേബിളിൽ ഒരു പാർസൽ ഇരിക്കുന്നത് ഞാൻ കണ്ടത്. അത് ഞാൻ ഇന്ന് കൈമാറിയ പാർസൽ ആണ്.. ഞാൻ അതിലേക്ക് നോക്കുന്നത് ദേവരാജൻ കണ്ടു
‘അതിലിനി പ്രത്യേകിച്ച് ഒന്നുമില്ല നീ അറിയാൻ.. ഞാൻ പറഞ്ഞത് ഒക്കെ തന്നെ ആണ് അതിൽ ഉള്ളത്..’
ദേവരാജൻ പറഞ്ഞു
‘ഇത് നിനക്ക് അയച്ച ഫെർണാണ്ടോ എന്റെ ഒരു പഴയ സുഹൃത്ത് ആയിരുന്നു. പാർട്ട്‌ണെഴ്സ് എന്ന് തന്നെ പറയാം. മയക്ക്മരുന്നിൽ തുടങ്ങുന്ന കാലത്ത് തന്നെ ഞാനുമായി ചേർന്നു കച്ചവടം ചെയ്യുന്ന ആൾ. പക്ഷെ കുറച്ചു കഴിഞ്ഞു എനിക്ക് ഇതെല്ലാം തനിയെ ചെയ്യാൻ പറ്റുമെന്ന സ്‌ഥിതി ആയപ്പോ അയാളെ ഞാൻ ഒഴിവാക്കി. അയാളായി അയാളുടെ ബിസിനസ് എല്ലാം പൊളിച്ചു. പിന്നെ അര വട്ട് ആയി. വീണ്ടും ഒരുമിച്ച് ബിസിനസ് ചെയ്യണം എന്ന് പറഞ്ഞു പലവട്ടം എന്നേ കാണാൻ വന്നു. ഞാൻ ഒഴിവാക്കി വിട്ടു.. ആ ദേഷ്യം എന്നോട് ഉണ്ടായിരുന്നു..’
ദേവരാജൻ തുടർന്നു
‘അങ്ങനെ ആണ് എങ്ങനെയോ നിന്നെ അവൻ കാണുന്നത്. നീ അവന്റെ കൂടെ ഡ്രഗ്സ് കച്ചവടം ചെയ്യുമെന്നൊക്കെ അയാൾ എങ്ങെനയോ കരുതി. മുഴുവട്ട്.. അവനാണ് എക്സൈസിന് എന്നേ ഒറ്റിയത്. അതെല്ലാം നിന്നെ വരുതിയിൽ ആക്കാനായിരുന്നു എന്നാണ് അവൻ പറഞ്ഞത്.. ഇന്ന് ഞാൻ അവനെ തീർക്കുന്നതിന് തൊട്ടു മുമ്പ്..’