ഞെട്ടലോ, പേടിയോ ഇല്ലാതെ ശാന്തമായ മനസോടെയാണ് സാവിത്രി ബാക്കി വായിച്ചത്..
“ ഇത് നാട്ടിലെവിടെയെങ്കിലും നടക്കുന്നതാണോ എന്ന് ടീച്ചർക്ക് തോന്നാം…
നടന്നിട്ടുണ്ട്… നടക്കുന്നുമുണ്ട്…
വിവാഹത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച ധാരാളം പേരുണ്ട്…
തന്നെക്കാൾ എത്രയോ വയസിന് മുത്ത സ്ത്രീകളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന ഒത്തിരി പേരുണ്ട്…
അപ്പോ വയസൊരു പ്രശ്നമല്ല…
എനിക്കറിയേണ്ടത് ടീച്ചറുടെ സമ്മതമാണ്…
എല്ലാ വശവും ശരിക്ക് ചിന്തിച്ച്,നന്നായി സമയമെടുത്ത്,പറഞ്ഞാ മതി..
അത് ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ എടുത്താലും പ്രശ്നമില്ല..
എന്റെ ഉള്ളിലുള്ള പ്രണയം പറയാതെ മൂന്ന് വർഷം ഞാൻ കാത്തിരുന്നില്ലേ…
ഇപ്പോൾ ഞാനെല്ലാം തുറന്ന് പറഞ്ഞല്ലോ… ഇനി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്…”
“ മറക്കാൻ ശ്രമിച്ചിട്ട് പറ്റാഞ്ഞിട്ടാ ടീച്ചറേ…
പിഴുത് മാറ്റിയിട്ടും വാടിപ്പോകാഞ്ഞിട്ടാ…
ഞാൻ പറഞ്ഞതെല്ലാം ടീച്ചർ ഒറ്റയടിക്ക് സമ്മതിക്കുകയൊന്നും വേണ്ട…
പക്ഷേ, ഒരു മറുപടി എത്രയും പെട്ടെന്ന് വേണം…
ടീച്ചർക്കെന്തും പറയാം…
എന്ത് പറഞ്ഞാലും ഞാനതംഗീകരിക്കും…
വേദനയോടെയാണെങ്കിലും ഞാൻ പിൻമാറും…
ടീച്ചർ അനുഭവിക്കുന്ന മാസിക സംഘർഷം എനിക്ക് മനസിലാവും…
അത് ഞാൻ കാരണമാണെന്നതിൽ മാപ്പ് ചോദിക്കുന്നു…
എന്റെ നമ്പർ ഞാൻ താഴെ കൊടുക്കുന്നുണ്ട്… എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം… ഈ വല്ലാത്തൊരവസ്ഥയിൽ ടീച്ചറിനെ കൊണ്ടെത്തിച്ചതിൽ ഒരിക്കൽ കൂടി മാപ്പ്…”