ഇവന് എഴുതാൻ മാത്രമല്ല, മനസിളക്കുന്ന പോലെ സംസാരിക്കാനുമറിയാന്ന് സാവിത്രിക്ക് മനസിലായി..
താൻ തൊടുത്ത് വിടുന്ന ആയുധത്തിന്റെ മുന, അടുത്തെത്തുന്നതിന് മുൻപേ അവൻ ഒടിച്ച് കളയുകയാണ്…
ഒന്നും അവനേൽക്കുന്നില്ല..
“ ശരി… നീ പറഞ്ഞതെല്ലാം എനിക്ക് സമ്മതം…
എന്നെപ്പോലൊരുത്തിയെ വിവാഹം കഴിക്കാൻ നിന്റമ്മ സമ്മതിക്കോ… ?..
നിന്റെ സഹോദരി സമ്മതിക്കോ… ?.
നിന്റെ കുടുംബക്കാരാരെങ്കിലും സമ്മതിക്കോ…?..
നമ്മളൊറ്റപ്പെടും ഉണ്ണീ…”
“ഇല്ല… ആര് സമ്മതിച്ചില്ലെങ്കിലും നമ്മളൊറ്റപ്പെടില്ല… ടീച്ചർക്ക് ഞാനുണ്ടാവും… എനിക്ക് ടീച്ചറും…
അത് പോരേ… ?”..
വലയുടെ ഓരോ കണ്ണിയും മുറുകുന്നത് അൽഭുതത്തോടെ സാവിത്രി കണ്ടുനിന്നു..
“ശരി… എല്ലാം സമ്മതിച്ചു…
എനിക്കിപ്പോ പ്രായം അൻപത്തി എട്ടായി…
നീയെന്നെ വിവാഹം കഴിച്ചാലും നിന്റെ ആഗ്രഹങ്ങൾക്കൊത്ത് നിൽക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ… ?
നീയൊരു ചെറുപ്പക്കാരനാണ്…
നിന്റൊപ്പം ഞാനെത്തില്ല…”
സാവിത്രി കാതലായ പ്രശ്നം ഉന്നയിച്ചു..
അത് പറയുമ്പോ അവളുടെ തുടുത്ത പിളർപ്പൊന്ന് വിറച്ചു..
ഉണ്ണിയേക്കാൾ കരുത്തൻ വന്നാലും അവനോട് പിടിച്ച് നിൽക്കാൻ തനിക്ക് കഴിയുമെന്ന് സാവിത്രിക്കറിയാം..
കുറച്ച് നേരം ഉണ്ണിയൊന്നും മിണ്ടാതിരുന്നപ്പോ അവൾക്ക് ചെറിയൊരു നിരാശ തോന്നി..
“ എന്റെ ടീച്ചറേ… വെറുതേ ഓരോന്ന് പറയല്ലേ…
എന്റെ ആഗ്രഹളെന്താണെന്ന് ടീച്ചർക്കറിയോ… ?..
ഞാൻ ടീച്ചറുടെ ശരീരമാണ് മോഹിച്ചെതന്നാണോ ടീച്ചറ് കരുതിയേ..?.
എത്ര അവസരങ്ങൾ എനിക്കുണ്ടായിരുന്നു..?.
തൊടാനും പിടിക്കാനും ഉള്ള പല അവസരങ്ങളും ഉണ്ടായിരുന്നു…
എന്നിട്ടും വേണ്ടാത്തൊരു നോട്ടം ഞാൻ ടീച്ചറെ നോക്കിയിട്ടുണ്ടോ…?.
അറിയാത്ത മട്ടിലുള്ള ഒരു സ്പർശനം എന്റെ ഭാഗത്ത് നിന്ന് ടീച്ചർക്കുണ്ടായിട്ടുണ്ടോ… ?..
അതൊന്നും എനിക്കറിയാഞ്ഞിട്ടല്ല…”