ഉണ്ണി പക്വതയോടെയാണ് സംസാരിച്ചത്..
“നിനക്കുള്ളത് പോലുള്ള ഒരിഷ്ടം എനിക്കും ഉണ്ടായി എന്നിരിക്കിട്ടെ…
എന്താവും ഇതിന്റെ പരിസമാപ്തി… ?..
അതുണ്ണി ചിന്തിച്ചിട്ടുണ്ടോ…?”..
“ ഉം… ഞാൻ പറഞ്ഞില്ലേ ടീച്ചറേ…
എല്ലാ വശവും ഞാൻ ചിന്തിച്ചിട്ടുണ്ട്… പലയാവർത്തി..
ടീച്ചറുടെ അഭിപ്രായം മാത്രമാണ് എനിക്കറിയേണ്ടത്…”
“ ഉണ്ണീ… നീ വിചാരിക്കും പോലെയല്ല…
നമുക്ക് ചുറ്റും വലിയൊരു സമൂഹമുണ്ട്… അവരിത് അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ…
നമ്മൾ ഒറ്റപ്പെടും…”
സാവിത്രി ഇപ്പഴും അവനെ പറഞ്ഞ് മനസിലാക്കാനാണ് ശ്രമിച്ചത്…
“ മതി… എനിക്കീ വാക്ക് മതി…
നമ്മളൊറ്റപ്പെടും… എനിക്കിതാണ് കേൾക്കേണ്ടത്…
ഞാനൊറ്റപ്പെടും എന്ന് പറഞ്ഞില്ലല്ലോ…
നീ ഒറ്റപ്പെടും എന്ന് പറഞ്ഞില്ലല്ലോ…
എനിക്കതു മതി… ടീച്ചറുടെ മനസ് അതിലുണ്ട്…
അതിലെല്ലാമുണ്ട്…”
അവനോട് അറുത്ത് മുറിച്ച് പറയാൻ സാവിത്രിക്കായില്ല..
അങ്ങിനെ പറയാൻ അവളാഗ്രഹിച്ചുമില്ല..
“എന്നാലും ഉണ്ണീ… ഇത് വേണോടാ…?..
നമ്മുടെ പ്രായം നിനക്കറിയില്ലേ…
നീ ഇപ്പഴും ചെറുപ്പമാണ്… ഞാനോ..?.
എന്റെ പ്രായം നിനക്കറിയില്ലേ… ?..
എന്നിട്ടും… നീ… ?”..
സാവിത്രിയുടെ ശബ്ദത്തിന് തീരെ കട്ടി കുറവായിരുന്നു…
ഉറക്കെ പറയാൻ അവൾക്കായില്ല..
“ അറിയില്ലായിരുന്നു…
ആദ്യം കണ്ടപ്പോ ടീച്ചറുടെ പ്രായം എനിക്കറിയില്ലായിരുന്നു…
ടീച്ചർ ഒറ്റക്കാണെന്നും എനിക്കറിയില്ലായിരുന്നു..
എന്നിട്ടും ഞാനെന്റെ ഹൃദയത്തിൽ കുടിയിരുത്തി…
എല്ലാം അറിഞ്ഞപ്പോ ആ ഇരിപ്പിടം ഞാനൊന്നു കൂടി വിശാലമാക്കി…”