അവൻ ആക്രാന്തത്തോടെയാവും തന്നെ സ്വീകരിക്കുക എന്ന് കരുതിയ ടീച്ചർക്ക് തെറ്റി..
“വേണ്ട… ഇപ്പോൾ തന്നെ പറയാം…”
സാവിത്രി പതിയെ പറഞ്ഞു..
“ടീച്ചർക്ക് ബുദ്ധിമുട്ടാവില്ലേൽ പറഞ്ഞോ…”
സാവിത്രിക്ക് ചെറിയൊരു നിരാശ തോന്നാതിരുന്നില്ല..
ഇങ്ങിനെയല്ല അവൾ പ്രതീക്ഷിച്ചത്..
താൻ വിളിക്കുമ്പോ അവൻ സന്തോഷത്തോടെ നിർത്താതെ സംസാരിക്കുമെന്നാണവൾ കരുതിയത്..തന്നോട് പലതും ചോദിക്കുമെന്നാണവൾ ധരിച്ചത്..
താൻ വിളിക്കേണ്ടത് അവന്റെ ആവശ്യമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്..
ഇതിപ്പോ…
ഏതായാലും വിളിച്ച കാര്യം പറയാം..
“ഉണ്ണി… ഉണ്ണി ആ കത്തിലെഴുതിയതെല്ലാം സത്യാ..?”..
അവളുടെ ഹൃദയം പതഞ്ഞ് പൊന്തുന്നുണ്ടായിരുന്നു..
“ ഉം… മുഴുവൻ സത്യാ…”
ഉണ്ണിയുടെ സ്വരവും ഹൃദയത്തിൽ നിന്നായിരുന്നു..
“അതിന്റെ ഭവിഷ്യത്ത് ഉണ്ണി ചിന്തിച്ചിട്ടുണ്ടോ… ?”..
കാതരയായി സാവിത്രി ചോദിച്ചു..
“ഉം… മൂന്ന് വർഷം ഞാൻ ചിന്തിച്ചു…
മറ്റൊന്നും ചിന്തിക്കാതെ ഇത് മാത്രം ചിന്തിച്ചു…
ഇതിലെ പ്രശ്നങ്ങളും, പ്രതിസന്ധികളും ചിന്തിച്ചു…
എന്ത് ഭവിഷ്യത്തും നേരിടാമെന്നുറച്ച് തന്നെയാണ് ടീച്ചർക്കാ എഴുത്ത് ഞാൻ തന്നത്…”
ഒരു പുരുഷന്റെ ഉറച്ച വാക്കുകൾ സാവിത്രി കേട്ടു..
“ഉണ്ണീ… എനിക്ക് നിന്നെ ഇഷ്ടമായിരുന്നു… ഇപ്പഴും ഇഷ്ടമാണ്…
അത് പക്ഷേ, നീ ഉദ്ദേശിച്ച തരത്തിലല്ല…”
“അതെനിക്കറിയാം ടീച്ചറേ…
ടീച്ചർ വളരെ അടുപ്പത്തിലായിരുന്നു എന്നോട് പെരുമാറിയിരുന്നത്…
ഒരു പക്ഷേ, ഒരു സഹോദരനെ പോലെ..
അന്നൊന്നും ഞാനെന്റെ ഉള്ളിലുള്ളത് പറഞ്ഞിരുന്നില്ലല്ലോ…
ഇപ്പോ ഞാനെല്ലാം പറഞ്ഞല്ലോ…
ഇനി എന്നോടുള്ള ഇഷ്ടം ഏത് തരത്തിലാവും… ?.
അതാണെനിക്കറിയേണ്ടത്…”