ഉണ്ണിക്ക് വിളിക്കണോ… ?..
വിളിച്ചാൽ തന്നെ എന്ത് പറയണം..?.
എന്തായിരിക്കും അവൻ പ്രതീക്ഷിക്കുന്നത്..?.
എല്ലാത്തിനും ഉത്തരം അവൾ കണ്ടെത്തിയിരുന്നു..
എപ്പോ വിളിക്കണം… എന്ത് പറയണം..
എല്ലാം അവൾ തീരുമാനിച്ചു..
ഇതാണ് അവൾ തീരുമാനിച്ച സമയം.. രാത്രി,അലസമായി ബെഡിൽ കിടന്ന്..
മണിക്കൂറുകളോളം…
മൊബൈൽ ഫുൾ ചാർജാണ്..
എത്ര നേരം വേണേലും വിളിക്കാം..
ബ്ലൂടൂത്ത് ഇയർ ഫോൺ രണ്ട് ചെവിയിലും കുത്തി,
ഉണ്ണിയുടെ നമ്പർ ഡയൽ ചെയ്തു..
മൊബൈൽ ബെഡിലേക്കിട്ട് അവൾ മലർന്ന് കിടന്നു..
റിംഗ് പോകുന്നുണ്ട്..
ആദ്യമായിട്ടാണ്.. അതിന്റൊരു പരവേശം അവൾക്കുണ്ട്..
“ഹലോ… ടീച്ചറാണോ… ?”..
ഇയർ ഫോണിലൂടെ ചെവിയിലേക്ക് തുളഞ്ഞ് കയറിയ ഉണ്ണിയുടെ ശബ്ദം കേട്ട് സാവിത്രിയുടെ ഓരോ രോമങ്ങളും എഴുന്നേറ്റ് നിന്നു..
ദേഹമാസകലം രോമാഞ്ചം.. ഹൃദയം ഒന്ന് തുള്ളി വിറച്ചു..
താനാണ് വിളിക്കുന്നതെന്ന് അവനറിഞ്ഞതിൽ അവൾക്ക് അൽഭുതം തോന്നി..
“ ഉം…”
നേർത്തൊരു കുറുകൽ..
“ടീച്ചർ കിടന്നോ… ?”..
“ ഉം…”
വീണ്ടും കുറകൽ..
“പിന്നെന്തിനേ ഈ നേരത്ത് വിളിച്ചത്.. നാളെ വിളിച്ചാ പോരായിരുന്നോ… ?”..
കരുതലും, സ്നേഹവും, ലാളനയും നിറഞ്ഞ ചോദ്യം..
“ അത്… ഉണ്ണിയോട്… ചില കാര്യങ്ങൾ പറയാൻ…”
കരുതി വെച്ച ധൈര്യമെല്ലാം ചോർന്ന് പോകുന്നത് സാവിത്രിയറിഞ്ഞു..
“ടീച്ചർക്കെന്തും എന്നോട് പറയാം…
അതിനിങ്ങിനെ പരിഭ്രമിക്കേണ്ടതില്ല…
ഏതായാലും വിളിച്ചല്ലോ…
ഇനി ടീച്ചർ വേണേൽ ഫോൺ വെച്ചോ..
ഒന്നുറങ്ങിയെണീറ്റ് സ്വസ്ഥമായി നാളെ വിളിച്ചാമതി… “