“ എന്താടാ ഉണ്ണീ… ?…
പതിവില്ലാതെ ഈ നേരത്ത്… ?”..
സിറ്റൗട്ടിലേക്കിറങ്ങി നിന്ന് മനോഹരമായി പുഞ്ചിരിച്ച് കൊണ്ട് ടീച്ചർ ചോദിച്ചു..
“അത്… വിമൽ മാഷ് ഒരു ബുക്ക് തന്നയച്ചിട്ടുണ്ട്… ഞാനിന്ന് ഉച്ച കഴിഞ്ഞ് ലീവാ… ഇവിടെ അടുത്ത് വരെ വരേണ്ട ഒരു കാര്യമുണ്ടായിരുന്നു… മാഷോട് അത് പറഞ്ഞപ്പോ ഇവിടെ അടുത്താണ് ടീച്ചറുടെ വീട്, ഇതൊന്ന് കൊടുക്കുമോന്ന് ചോദിച്ചു… ഞാനീ ബുക്ക് തരാൻ വന്നതാ…”
ഒരു പാട് ഉത്തരം ഒറ്റയടിക്ക് ഉണ്ണി പറഞ്ഞു..
“ആ… ഞാൻ മാഷോടൊരു ബുക്കിന്റെ കാര്യം പറഞ്ഞിരുന്നു… ഉണ്ണിക്ക് ബുദ്ധിമുട്ടായല്ലേ…”
“ഞാനേതായാലും ഇത് വഴി വന്നതാ ടീച്ചറേ… എനിക്കൊരു ബുദ്ധിമുട്ടുമായില്ല…
ഞാനെന്നാ പോട്ടെ….”
“അതെന്ത് പോക്കാ ഉണ്ണീ… ഇത് വരെ വന്നിട്ട്… നീ കയറിയിരിക്ക്… ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം…”
“അയ്യോ വേണ്ട… ടീച്ചറ് പുറത്തേക്കൊന്ന് നോക്കിയേ… നല്ല മഴ വരുന്നുണ്ട്… മഴക്ക് മുമ്പ് ഞാനങ്ങ് ചെല്ലട്ടെ…”
ഉണ്ണി ഇറങ്ങി നടന്നു കഴിഞ്ഞു..അവനെന്തോ ധൃതിയുള്ളത് പോലെ മുറ്റത്തൂടെ വേഗം നടന്ന് ഗേറ്റിന് പുറത്ത് വെച്ച ബൈക്കെടുത്ത് ഓടിച്ച് പോയി..
സാവിത്രി നോക്കുമ്പോ ശരിയാണ്.. മാനം മൂടിക്കെട്ടി നിൽക്കുകയാണ്..ഇപ്പോൾ മഴ പെയ്തേക്കുമെന്ന് തോന്നി..
നല്ല ഭാരമുള്ള പുസ്തകക്കെട്ടുമായി സാവിത്രി അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു..
കുറച്ച് മുൻപ് വിമൽ മാഷിനോട് പറഞ്ഞതാണീ ബുക്ക്..
മലയാളം അദ്ധ്യാപകനായ മാഷിന്സ്കൂൾ ലൈബ്രറിയുടെ ചുമതലയുമുണ്ട്..
വി കെ എന്നിന്റെ തെരെഞ്ഞെടുത്ത കഥകൾ എന്ന പ്രശസ്ഥമായ പുസ്തകമാണിത്.. ഒരുപാട് തിരഞ്ഞതാണ്..
പച്ച മനുഷ്യരുടെ പച്ചയായ കഥ..വലിയ പുസ്തകമാണ്…കുറേ ദിവസം വായിക്കാനുണ്ട്.. തൽക്കാലം തന്റെ ബോറടിയിൽ നിന്ന് ഒരാശ്വാസമാകും..