അവന്റെ ഭാഗത്ത് നിന്ന് സാവിത്രി ചിന്തിച്ച് നോക്കി..
പാവം.. മൂന്ന് വർഷമാണ് അവൻ വെറുതേ കളഞ്ഞത്..
ഹൃദയ വേദനയോടെയാണത്രേ ഈ മൂന്ന് വർഷവും അവൻ ജീവിച്ചത്..
താനെന്ത് കരുതും എന്ന് നോക്കാതെ അവനിത് നേരത്തേ പറഞ്ഞൂടായിരുന്നോ…
എങ്കിൽ എന്നേ അവൻ വേറെ പെണ്ണും കെട്ടി സമാധനത്തോടെ ജീവിച്ചേനെ..
തനിക്ക് വേണ്ടി മൂന്ന് വർഷം..
ഒന്നും മിണ്ടാതെ… ഒരു പരിഭവവും കാണിക്കാതെ…
ഒരു തീരുമാനവുമെടുക്കാനാവാതെ സാവിത്രി അതേ ഇരിപ്പിരുന്നു..
ഇതൊരിക്കലും നടക്കാത്ത സംഭവമാണ്.. ഒരിടത്തും നടക്കാത്തത്..
നടക്കാൻ പാടില്ലാത്തത്..
അവനെ പറഞ്ഞ് മനസിലാക്കണം.. നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി അവന്റെ വിവാഹം നന്നായിട്ട് നടത്തണം..താനതിന്റെ മുൻപിൽ നിന്ന് നടത്തിക്കൊടുക്കണം..
താനറിയാതെ മൂന്ന് വർഷം തന്നെ പ്രേമിച്ചവനാണവൻ..
അവനിനി സങ്കടപ്പെടാൻ പാടില്ല..
അവന്റെ ഏത് കാര്യത്തിനും സഹായിക്കാൻ താനുണ്ടാവും..
ജനലിലൂടെ കയറി വന്ന കാറ്റിൽ ഹാളിന്റെ മൂലയിൽ നിന്ന് എന്തോ ഒന്ന് പറന്ന് വന്ന് തന്റെ കാലിൽ തട്ടിയതും സാവിത്രി കുനിഞ്ഞ് നോക്കി..
അത് വായിച്ച് തീരാത്ത ആ എഴുത്താണ്..
അത് മുഴുവൻ വായിച്ച് തീരുന്നതിന് മുന്ന് തന്റെ ബോധം പോയല്ലോ..
അവൾ കൈ നീട്ടി ആ പേപ്പറെടുത്തു..
ഇപ്പോൾ അവളുടെ കൈകൾക്ക് വിറയിലില്ലായിരുന്നു..
അവനെന്താണ് എഴുതിയത് എന്നറിയാനുള്ള ആകാംക്ഷ മാത്രം..
ഞെട്ടലാണോ, പേടിയാണോ, നിരാശയോണോ, അതോ സന്തോഷിക്കാനുള്ളതാണോ ആ എഴുത്തിലെന്നറിയാതെ അവളതെടുത്ത് നിവർത്തി..
തന്റെ ജീവിത്തത്തിന്റെ ഗതി തന്നെ മാറിപ്പോകുമെന്നറിയാതെ…