വിരലുകൾ വിറച്ച് സാവിത്രിയുടെ കയ്യിൽ നിന്ന് ആ പേപ്പർ മടിയിലേക്ക് വീണു..
എന്താണിത്… ?..
എന്താണിതിനർത്ഥം…?..
എന്താണവൻ പറഞ്ഞത്…?.
മടിയിൽ കിടക്കുന്ന ആ പേപ്പറിലേക്ക് പ്രേതത്തെ നോക്കും പോലെ അവൾ തുറിച്ച് നോക്കി..
ഇരുപത് വയസിലേറെ പ്രായക്കൂടുതൽ.. ഭർത്താവില്ലാത്ത വിധവ… !
അത്… അത്… അതാരാണ്..?.
ജീവിതത്തിൽ ഇത് വരെ അനുഭവിക്കാത്ത തരത്തിൽ സാവിത്രി ഞെട്ടി വിറച്ചു പോയി… !
ബാക്കി വായിക്കണോന്ന് അവൾ പലവട്ടം ചിന്തിച്ചു.. മടയിൽ നിവർന്ന് കിടക്കുന്ന ആ പേപ്പറിലെ അടുത്ത വരിയിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു…
“ഇനിയിത് മുഴുവൻ വായിക്കാതെ ടീച്ചറിത് കീറിക്കളയരുത്…
എനിക്കറിയാം ടീച്ചർ ഞെട്ടിയിട്ടുണ്ട്… ശരിക്കും പേടിച്ചിട്ടുണ്ട്… എങ്കിലും ഇത് മുഴുവൻ വായിക്കണം…”
വിറക്കുന്ന കൈകൾ കൊണ്ട് വീണ്ടും അവളത് കയ്യിലെടുത്തു..
നീല മഷിയിൽ ഉരുട്ടിയെഴുതിയ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ സഞ്ചരിച്ചു.. ഹൃദയവും…
“ഞാനവളെ ആദ്യം കാണുന്നത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്… നമ്മുടെ സ്കൂളിൽ ആദ്യമായി ജോയിൻ ചെയ്യാൻ വന്നപ്പോ ആദ്യം ഞാൻ കണ്ടത് അവളെയാണ്… ആദ്യം പരിചയപ്പെട്ടതും..
ടീച്ചർ വിശ്വസിക്കുമോന്നറീല…
എനിക്കവളെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു… അവൾ വിധവയാണെന്നറിയില്ലായിരുന്നു… ഒന്നുമറിയില്ലായിരുന്നു…
എന്നിട്ടും… എന്നിട്ടും ആദ്യ കാഴ്ചയിൽ തന്നെ എന്റെ ഹൃദയത്തിലാണ് അവൾക്ക് ഞാൻ ഇരിപ്പിടമൊരുക്കിയത്…
എന്റെ പ്രായം തന്നെയായിരിക്കും എന്നാണ് ഞാൻ കരുതിയത്…
വിധവയാണെന്നും, പ്രായക്കൂടുതൽ ഉണ്ടെന്നും പിന്നീടറിഞ്ഞെങ്കിലും, എല്ലാം മറക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിനായില്ല…
എന്റെ ഹൃദയത്തിൽ നിന്ന് ഇറക്കിവിടാൻ എനിക്കായില്ല…”