“സത്യത്തിൽ വിമൽമാഷ് എന്നോട് പറഞ്ഞതൊന്നുമല്ല…
സ്റ്റാഫ് റൂമിൽ വെച്ച് പറയുന്നത് കേട്ടു, ഈ ബുക്ക് ടീച്ചർക്കൊന്ന് എത്തിക്കണമല്ലോന്ന്…
അപ്പോ എനിക്ക് തോന്നിയൊരു ബുദ്ധിയാണിത്…
എനിക്കിവിടെ ആരെയും കാണാനില്ല… ഇത് ടീച്ചർക്ക് തരാനായി മാത്രം വന്നതാണ്… ടീച്ചറെ കാണാനായി മാത്രം…”
സാവിത്രിക്ക് ചെറുതായി കിതക്കാൻ തുടങ്ങി..
കള്ളത്തരം പറഞ്ഞാണ് അവനിവിടെ വന്നത്..
എന്തിന്… ?..
“ ഞാൻ കള്ളത്തരം കാണിച്ചും, പറഞ്ഞും എന്തിനാണിത് ചെയ്തതെന്ന് ടീച്ചറിപ്പോ ചിന്തിക്കുന്നുണ്ടാവും… എനിക്ക് വേറെ നിവൃത്തിയില്ലായിരുന്നു… ടീച്ചർക്കിത് തരാൻ ഇതല്ലാതെ വേറെ മാർഗമില്ലായിരുന്നു…”
വരാനിരിക്കുന്ന അപകടത്തിന്റെ
സൂചനയുമായി പുറത്തെവിടെയോ നായ്ക്കൾ ഓരിയിടുന്നതിന്റെ ഭീതിദമായ ശബ്ദം കർണപുടങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത് പേടിയോടെ സാവിത്രി കേട്ടു..
മാത്രമല്ല, താനെന്താണോ മനസിൽ ചിന്തിക്കുന്നത് അതാണവൻ അടുത്ത വരിയായി എഴുതുന്നത്…
“ ഞാനൊരാൾക്ക് വാക്ക് കൊടുത്ത കാര്യം പറഞ്ഞല്ലോ… ?.
അവളെ കല്യാണം കഴിക്കാനാണ് എനിക്കാഗ്രഹം…
പക്ഷേ, അതിലൊരു പ്രശ്നമുണ്ട്… വലിയൊരു പ്രശ്നം…
ആ പ്രശ്നം ടീച്ചർ വിചാരിച്ചാൽ മാത്രമേ തീരൂ… ടീച്ചർക്ക് മാത്രമേ ഈ പ്രശ്നത്തിൽ എന്നെ സഹായിക്കാനാവൂ…”
സാവിത്രിക്ക് വീണ്ടും ആശ്വാസമായി..
താൻ പേടിച്ചതൊന്നുമല്ല..
തന്റെ സഹായമാണ് അവന് വേണ്ടത്.. ചിലപ്പോ പൈസയാവാനും മതി.. എങ്കിലും രണ്ട് വർഷമായി യാതൊരു ബന്ധവുമില്ലാത്ത തന്നോടിത് പറഞ്ഞതിൽ അവൾക്ക് അസ്വാഭികത തോന്നി..