“നീർത്തട രണ്ടെണ്ണവും. ഒരു അഭിപ്രായം ചോയ്ച്ച അത് പറഞ്ഞ മതി നീ, ഞാൻ അവനെ വിളിച്ച് ശെരി ആവില്ല എന്ന് പറഞ്ഞേക്കാം… പോരെ” ബാപ്പ പറഞ്ഞു.
“ഹമ്മ്… നീ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഗുണം എനിക്ക് ഉണ്ടായലോ” സമീർ ജോയലിനോട് പറഞ്ഞു.
“എസ്ക്യൂസ് മി, ആരും ഇല്ലേ ഇവിടെ” വീടിന്ടെ മുമ്പിൽ നിന്നും ആരോ പറഞ്ഞു. ഒരു പെൺകുട്ടിയുടെ കിളിനാദം കേട്ട ഉടനെ ചേട്ടനും അനിയനും ഉമ്മറത്തേക്ക് ഓടി ചെന്നു. പരിചയം ഇല്ലാത്ത ഒരു കുട്ടി, മൂന്ന് പേരും എന്ത് പറയണം എന്നോ എന്ത് ചോയ്ക്കണം എന്നോ അറിയാതെ അവിടെ നിന്നു.
“മുഷീദ് അങ്കിൾ ഇല്ലേ” അവൾ ചോദിച്ചു. അവരുടെ ബാപ്പ ആയിരുന്നു അത്. അപ്പൊ തന്നെ ജോയൽ ഉറക്കെ ബാപ്പയെ ഇങ്ങോട്ടേക്ക് വിളിച്ച് വരുത്തി.
“ആഹ് ഇതാരാ അലൈല മോളോ. കേറി ഇരിക്ക് മോളേ, വീട്ടിലേക്ക് ആരെങ്കിലും വന്ന ഒന്ന് തിരുത്തണം എന്ന് ഉള്ള ബോധം പോലും ഉള്ള ആരും ഇവിടെ ഇല്ല മോളെ” ബാപ്പ രണ്ടവന്മാരെയും നോക്കി പറഞ്ഞു.
“ഇത് അലൈല, അബ്ദുല്ലാഹ് അങ്കിൾ ഇല്ലേ, നമ്മളുടെ ഐറ്റംസ് ഇപ്പൊ ഷിപ്പിങ്ങിന് ഒക്കെ സഹായിക്കുന്ന… അയാളുടെ മോൾ ആണ്” ബാപ്പ പറഞ്ഞു. അപ്പോഴാണ് അവളെ പറ്റി ആയിരുന്നു കുറച്ച് മുന്നേ പറഞ്ഞത് എന്ന് രണ്ടാൾക്കും മനസ്സിലായത്.
അലൈല, കാണാൻ നല്ല സുന്ദരി. ഇരു നിറം, ബ്രൗണും കറുപ്പുമായ കൃഷ്ണമണികൾ. ചിരിക്കുമ്പോഴും ചുണ്ട് അത്ര വിരിയുന്നില്ല, നേരെയും അല്ല ചുരുണ്ടിട്ടും അല്ലാത്ത തീരമാലകൾ പോലത്തെ മുടി. നോട്ടത്തിലും സംസാരത്തിലും ഭയങ്കര നിഷ്‌കളങ്കത. കണ്ടാൽ അപ്പൊ തന്നെ ആരും മയങ്ങി വീഴില്ല, പക്ഷെ പിന്നെയും പിന്നെയും നോക്കാൻ പ്രേരിപ്പിക്കുന്ന എന്തോ കാര്യം അവളിൽ ഉണ്ടായിരുന്നു.