“ഞാൻ ഷോപ്പിലൊന്ന് പോയി തിരുവനന്തപുരത്ത് പോയ കാര്യം ചന്ദ്രനോട് പറഞ്ഞ് ഇപ്പോ വരാട്ടോ പൂവീ”
“നിക്കീ ഉപ്പാ.. ഞാൻ കക്കൂസില് പോയി വരണ വരെ ഓനെ ഒന്ന് നോക്കീ”
ഉപ്പ മകൾ വരാൻ കാത്തിരുന്നു. പെട്ടെന്ന് കക്കൂസിൽ നിന്ന് മകൾ മറിഞ്ഞു വീഴുന്ന ശബ്ദം ഉപ്പ കേട്ടു. ഉപ്പ ഓടിച്ചെന്ന് വാതിൽ തള്ളി തുറന്നു. അകത്ത് മകൾ വീണു കിടക്കുന്നു. ഉപ്പ വാതിൽ തുറന്നപ്പോൾ നനഞ്ഞു കുതിർന്ന ഷഹാന മുട്ടിൽ ഇഴഞ്ഞ് ഹാളിൽ ചെന്ന് തറയിൽ മലർന്നു കിടന്നു. അവൾ തല കറങ്ങി ടാപ്പിൻ്റെ മുകളിലൂടെ വീണ് പൈപ്പും ബക്കറ്റും പൊട്ടി വെള്ളം ചീറ്റി തെറിക്കുന്നുണ്ടായിരുന്നു. ഉപ്പ തൽക്കാലത്തേക്ക് വാഴത്തടവെട്ടി തിരുകി കയറ്റി ടാപ്പില്ലാത്ത പൈപ്പടച്ചു.
ഉപ്പ മകളെ താങ്ങി പിടിച്ചെഴുന്നേൽപ്പിച്ച് നിർത്തി. ബോധ ശൂന്യയായി മറിഞ്ഞു വീണ് ചേതന തളർന്ന് തനിച്ചു നിൽക്കാൻ അശക്തയായ അവൾ ഉപ്പയെ ചാരി നിന്നു. ഉപ്പ മകളെ വേഗം വെള്ളമൊഴിച്ച് കുളിപ്പിച്ചു. അരക്ക് താഴോട്ട് വൃത്തിയായി കഴുകി താനും കുറച്ച് വെള്ളം കോരിയൊഴിച്ച് കുളിച്ച് വസ്ത്രം മാറ്റി പേരക്കുട്ടിയേയും എടുത്ത് ആശുപത്രിയിലേക്ക് പോകാനിറങ്ങി.
ഷഹാന കൗണ്ട് കുറഞ്ഞ് ബോധം കെട്ട് വീണതായിരുന്നു. അവൾക്ക് വിളർച്ചയുമുണ്ടായിരുന്നു. പോരുന്ന വഴിക്ക് ഷോപ്പിൽ കയറി ചന്ദ്രനോട് ഉപ്പ അനന്തരാമനെ കണ്ട കാര്യം പറഞ്ഞു. ഉച്ചക്ക് മുന്നേ തന്നെ മരുന്നും വാങ്ങി അവർ വീട്ടിൽ തിരിച്ചെത്തി.
ഉപ്പ ഉപ്പിട്ട കഞ്ഞിയും അച്ചാറുമായി മകളുടെ അടുത്തെത്തി. അവൾ കിടക്കുകയായിരുന്നു. ഉപ്പ വന്ന് അടുത്തിരുന്നപ്പോൾ അവൾ കഷ്ടപ്പെട്ട് എഴുന്നേറ്റ് കട്ടിലിൻ്റെ ക്രാസിയിൽ ചാരി ഇരുന്നു.