“നാളെയോ മറ്റന്നാളോ ഞാൻ വരാം. നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ. നിന്റെ വീട്ടിൽ പോകണം എന്ന് ഞാൻ ലക്ഷ്മിയോടു പറഞ്ഞിട്ടുണ്ട്. നിന്നെകുറിച്ചും.” ഞാൻ അക്ഷമയോടെ എന്നാൽ അതു പുറത്തികാണിക്കാതെ കേട്ടിരുന്നു. എന്റെ മനസ്സിൽ സംഭവിക്കുന്നതെന്തെല്ലാമാണെന്നു ടീച്ചർക്ക് ഊഹിക്കാൻ കഴിയും എന്നെനിക്ക് ഉറപ്പാണ്. എങ്കിലും ഞാൻ ഒന്നും പുറത്തു കാണിച്ചില്ല.
“എനിക്കെന്തു ബുദ്ധിമുട്ട്? സന്തോഷം. അവർക്കെന്താ ജോലി? അവരും വരുവോ?”
“അവൾ ഒരു ട്രാൻസ്‌പോർട് കമ്പനിയിലാണ് ജോലി. അവൾ വരില്ല. വീക്കെൻഡിൽ മാത്രേ അവൾക്ക് ഒഴിവുള്ളു.”
“അവരെ ഫാമിലി?”
“നാട്ടിലാണ്. ഹസ്ബന്റിനു ഇവിടെയായിരുന്നു ജോലി. ഇപ്പൊ നാട്ടിൽ കിട്ടിയപ്പോ അങ്ങോട്ടുപോയി. അവളുടെ ജോലി നല്ലതായതുകൊണ്ട് അവൾ ഇവിടെ തന്നെ. നാട്ടിലും ഇവിടെയുമായി ജീവിക്കുന്നു. അങ്ങോട്ടുമാറാണ് ശ്രമിക്കുന്നുണ്ട്. പക്ഷേ അത്രയെളുപ്പമല്ല.”
ഇതിനിടക്ക് ഭക്ഷണം വന്നു. രണ്ടുപേരും കഴിക്കാൻ തുടങ്ങി.
“ഓരോരുത്തർക് ഓരോ പ്രശ്നങ്ങൾ… അല്ലെ?” ഞാൻ ടീച്ചറെ ഒന്ന് ആശ്വസിപ്പിക്കാനായി പറഞ്ഞു. എന്നാൽ ടീച്ചർ അതിനു മറുപടിയൊന്നും തന്നില്ല..
“അവളോട് സംസാരിക്കട്ടെ. എന്നിട്ടു ഞാൻ പറയാം. തിങ്കളോ ചൊവ്വയോ ഞാൻ വരാൻ നോക്കാം.”
എനിക്ക് ഇതിൽ കൂടുതൽ സന്തോഷം ഇനി വരാനില്ല.
“ടീച്ചർ സമയം പറഞ്ഞാ മതി. മെട്രോയിൽ വന്നുമതി. റൂട്ട് ഞാൻ പറഞ്ഞുതരാം. ഇന്നത്തെപോലെ. ഞാൻ സ്റ്റേഷനിൽ വരാ.” എന്റെ താല്പര്യം ഞാൻ മറച്ചുവച്ചില്ല.
ടീച്ചറുടെ യാത്രയെ കുറിച്ചും ലക്ഷ്‌മിയുടെ ജോലി, ഫാമിലി എന്നിവയെകുറിച്ചുമെല്ലാം സംസാരിച്ചു ഭക്ഷണം കഴിച്ചിരുന്നു സമയം ഒരുപാടായി. ടീച്ചർക്ക് ലക്ഷ്മിയുടെ കാൾ വന്നു. രണ്ടുപേരും ഒരു രണ്ടുമിനുറ്റോളം സംസാരിച്ചു. നല്ല അടുപ്പത്തോടുകൂടിയാണ് രണ്ടാളും സംസാരിക്കുന്നത്. ഇതെനിക്ക് ഒരു ആശ്വാസമായി. ചില ചോദ്യങ്ങൾക്കു ടീച്ചർ പിന്നെ പറയാം എന്ന് പറയുന്നുണ്ടായിരുന്നു. ഫോൺ വച്ച ശേഷം ടീച്ചർ പറഞ്ഞു “പോകാനായി. ഞാൻ വിളിക്കാം. ഇറങ്ങിയാലോ?”