ടീച്ചർ എഴുന്നേറ്റു. ഞങ്ങൾ അല്പദൂരം നടന്നു. പൂക്കളെയും പക്ഷികളെയും ചെടികളെയുമെല്ലാം നോക്കി ഓരോന്നിന്റെ പേരുകൾ വായിച്ചു നാട്ടിലുള്ളവയുമായി താരതമ്യം ചെയ്തു.. അങ്ങിനെ ഒരു അരമണിക്കൂറോളം നടന്നു.
ഞങ്ങൾ രണ്ടുപേരും സംസാരിച്ചുകൊണ്ടേയിരുന്നു. മിക്കതും പൂക്കളെയും പൂന്തോട്ടത്തെയും കിളികളെയും പഴങ്ങളെയും ചെടികളെയും കുറിച്ചായിരുന്നു… ടീച്ചറുടെ വീട്ടിലെ പൂന്തോട്ടത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ടീച്ചർക്ക് ചെടികളെയും പൂക്കളെയും നട്ടുപരിപാലിക്കുന്നതു ഒരു ആവേശമാണെന്നു മനസ്സിലായി.
ഞങ്ങൾ വീണ്ടും ഒരു പാർക്ക്ബെഞ്ചിലുരുന്നു.
“എന്നെ സ്വീകരിക്കാനും കാണാനും ഇന്നത്തെ ക്ലാസൊഴിവാക്കി നീ വന്നല്ലോ… ഒരുപാട് നന്ദി കുട്ടാ”
“അതെന്തിനാ ടീച്ചറേ… ടീച്ചർ വന്നാൽ ഞാൻ എപ്പോ വേണമെങ്കിലും സ്വീകരിക്കാൻ വരും. എവിടെ വേണമെങ്കിലും കൂടെ വരാം.”
“കണ്ടോ, എത്ര കപ്പിൾസാ ഇവിടെ കൈകൾ കോർത്തുപിടിച്ചു നടക്കുന്നത്… എനിക്കിതൊന്നും ഇല്ല… മുരളിച്ചേട്ടനു ഇതൊന്നും മനസ്സിലാവില്ല.”
“ചേട്ടനു തിരക്കായിട്ടല്ലേ ടീച്ചറേ…. എന്നാലും ടീച്ചറെ ഇവിടെ വരാനൊക്കെ സമ്മതിച്ചല്ലോ… അതുതന്നെ വലിയ കാര്യമല്ലേ…” ഞാൻ പറഞ്ഞു നിർത്തി.
“ഞാനുണ്ടല്ലോ ടീച്ചറുടെ കൂടെ… വേണമെങ്കിൽ നാളെയും വരാം.”
ടീച്ചർ ഒന്നും മിണ്ടിയില്ല. ഇപ്പോഴാണ് എനിക്ക് ടീച്ചറുടെ ഈ മൂഡോഫിന്റെ ശരിക്കുമുള്ള കാരണം മനസ്സിലായത്. എനിക്ക് എന്തുപറയണം എന്നറിയില്ല. ഞാനും കുറെ നേരം മിണ്ടാതെയിരുന്നു.
അവസാനം ടീച്ചർ തന്നെ മൗനം ബേധിചു. “എന്താ മിണ്ടാത്തത്?”