ടീച്ചർ ഷെൽഫിൽ നിന്ന് ഒരു ബുക്കെടുക്കുന്നതും അതു മറിച്ചുനോക്കുമ്പോൾ ഞാൻ മെല്ലെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിക്കുന്നതും ആ പിൻകഴുത്തിൽ എൻറെ മൂക്കും ചുണ്ടുകളുമമർത്തുന്നതുമെല്ലാം ഞാൻ സങ്കല്പിച്ചു. ഇതുപോലെയുള്ള സങ്കൽപ്പങ്ങൾ മനസിലേക്ക് കാറ്റുപോലെ വന്നു വെള്ളംപോലെ ഒഴുകിപോയിക്കൊണ്ടേയിരുന്നു. സംസാരിച്ചുകൊണ്ട് ഞങ്ങൾ വീണ്ടും ഹാളിലെത്തി. എൽ ഷെയ്പ്പിലാണ് ഹാൾ. ഹാളിന്റെ ഒരു ഭാഗത്തുനിന്നും മാസ്റ്റർ ബെഡ്‌റൂമിലേക്കും മറുഭാഗത്തുനിന്നും ഒരു ലിവിങ് റൂമിലേക്കും വാതിലുകളാണ്. ടീച്ചറെ ഞാൻ ലിവിങ് റൂമിലേക്കു ക്ഷണിച്ചു.
“ഓഹ്, ഇതു സാധാരണ ഫ്ലാറ്റുകളിൽ കാണാറില്ലല്ലോ.”
“ശരിയാ. ഇത് ശരിക്കും ഈ ഹാളിന്റെ ഒരു എക്സ്ടെൻഷനും പിന്നെ പൂജാമുറിയും ഒരു കൊച്ചു സ്റ്റോറേജ് റൂമും ചേർന്നതായിരുന്നു. അച്ഛൻ അതെല്ലാം ഒഴിവാക്കി ഇതൊരു ലിവിങ് സ്പെയിസ് ആക്കി.”
“വീട്ടിൽ കൂടുതൽ ആളുകളില്ലാത്തവർക്കു ഇതാ നല്ലത്.”
“കണക്ട്”
“സ്റ്റോറേജ് റൂമിന്റെ വാതിൽ ഇരുന്ന ഇവിടെ ഈ വിൻഡോ വച്ചു. ഇതു പ്രൈവസി അല്പം കുറയ്ക്കും. പക്ഷെ ഈ കർട്ടൻ പിന്നീട് ഇട്ടതാ. ഇപ്പൊ പ്രശ്നമില്ല.”
“ഇതൊക്കെ ആൾതാമസമുണ്ടെങ്കിലല്ലേ…”
“അതെയതേ…” രണ്ടുപേരും ചിരിച്ചു.
“ഫ്ലാറ്റുണ്ട് എന്ന് കുട്ടനും, നിന്നെ പോയി കാണണം എന്ന് ലിസിമ്മയും പറഞ്ഞപ്പോഴൊന്നും ഇത്ര വലിയ സെറ്റപ്പിലാണ് നിന്റെ താമസം എന്നോർത്തില്ല. വെറുതെയല്ല നാട്ടിലൊന്നും വരാത്തത്.”
“അതൊന്നുമല്ല ടീച്ചറേ… നാട്ടിൽ വരാൻ ഒരു കാരണം വേണ്ടേ… ഇനി നാട്ടിൽ വരാനുള്ള ഒരവസരവും പാഴാക്കില്ല.”