“ശരി.” ഞങ്ങൾ ഒരു മിനി കാർ പിടിച്ചു നേരെ എന്റെ അപ്പാർട്മെന്റിലേക്കു തിരിച്ചു.
ബാഗ് നേരെ ഡിക്കിയിലേക്കു വച്ച് ഞാൻ ടീച്ചറുടെ കൂടെ ബാക് സീറ്റിൽ കയറിയിരുന്നു. രണ്ടുപേരും മുഖത്തോടുമുഖം നോക്കി ഒന്നുചിരിച്ചു, യാത്ര തുടങ്ങി. റൂമിലെത്താൻ പത്തുമിനുട്ട് യാത്രയുണ്ട്. ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല.
“ലക്ഷ്‌മിചേച്ചി ജോലിക്കു പോയോ?” ഞാൻ മൗനം ബേധിച്ചു.
“ഞങ്ങൾ ഒരുമിച്ചാ ഇറങ്ങിയത്. അവളെ കമ്പനി കാർ പിക്ക് ചെയ്യും. എന്നെ അവർ മെട്രോ സ്റ്റേഷനിലിറക്കി.”
“ഓഹ്, നൈസ്. ചേട്ടൻ വിളിച്ചോ, രാവിലെ?”
“ഉം. ആൾ നല്ല തിരക്കിലാ.”
ടീച്ചറുടെ കൂടെ മൂന്നാമത്തെ തവണയാണ് ഞാൻ കാറിലിരിക്കുന്നത്. രണ്ടാമത്തേതിൽ പ്രത്യേകിച്ചൊന്നും ഓർക്കാനില്ലെങ്കിലും ആദ്യത്തെ യാത്ര ഒരിക്കലും മറക്കില്ല. അന്നത്തെ യാത്രയും സംസാരവും ആ സുഖവുമെല്ലാം ഞാൻ ആലോചിച്ചങ്ങനെയിരുന്നു. ടീച്ചറോടു ആ യാത്രയെ കുറിച്ചോർമ്മയുണ്ടോ എന്നു ചോദിക്കണമെന്നുണ്ട്. പക്ഷേ ഡ്രൈവർ ഇനി മലയാളിയാണെങ്കിലോ അയാൾ കേട്ടാൽ എന്തുവിചാരിക്കും എന്നൊക്കെയുള്ള ചിന്തകൾ എന്നെ പിന്നോട്ടുവലിച്ചു.
ടീച്ചർ വലതും ഞാൻ ഇടതുമായാണ് കാറിലിരുന്നത്. ടീച്ചറുടെ ഇടതുകൈ സീറ്റിൽ വച്ചിരിക്കുന്നു. എന്റെ രണ്ടു കൈകളും ഞാൻ മടിയിലാണ് വച്ചതു. വലതുകൈ കൊണ്ട് ടീച്ചറുടെ കൈ മെല്ലെ സ്പർശിച്ചാലോ എന്ന ചിന്ത എന്നെ വീടെത്തുംവരെ വേട്ടയാടി. അതുചെയാനുള്ള ധൈര്യം മാത്രം വന്നില്ല.
അടക്കിവച്ച ഈ ആഗ്രഹവുമായി ഫ്ളാറ്റിലെ ലിഫ്റ്റിൽ കയറിയ ഞാൻ ലിഫ്റ്റിൽവച്ചു ടീച്ചറെ നോക്കിക്കൊണ്ടേയിരുന്നു. പത്താംനിലയെത്തുംവരെ ഞാൻ ടീച്ചറുടെ മുഖത്തുനോക്കികൊണ്ടേയിരുന്നു ഒരു ചെറുപുഞ്ചിരിയോടെ തല ഒരുഭാഗത്തേക്കു ചരിച്ചു ലിഫ്റ്റിന്റെ വാളിൽ ചാരി എന്നെ നോക്കി ടീച്ചർ മെല്ലെ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ലിഫ്റ്റ് നിർത്തി. ബാഗുമായി ഞാൻ പുറത്തിറങ്ങി. ടീച്ചർ പിന്നാലെയും.