“ഇക്കാക്കാ…”
അമ്മുവിനെ പറഞ്ഞുവിട്ട് സോഫയിലേക്ക് ഇരുന്ന അവനെ നോക്കി നിൽക്കുന്ന അഫ്സിലയുടെ വിളികേട്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു… അവളുടെ കയ്യിൽ പിടിച്ച് അവൻ സോഫയിലേക്ക് ഇരുത്തി.
“അഫ്സീ… നീയിവിടെ ഹാപ്പി അല്ലെ?”
“മ്മ്മ്…”
“നാളെ കടയിലേക്ക് വരണം… കേട്ടോ?”
“മ്മ്മ്…”
“എന്താടി? ഒരു വിഷമം പോലെ?”
“ഒന്നുല്ല… അയാള്… അയാളെ കണ്ടോ ഇക്കാക്ക?”
“ഇല്ല… അവൻ മുങ്ങിയിരിക്കുവാ… പേടിയുണ്ടോ നിനക്ക്?”
“ഉം… ദുഷ്ടനാ… ഒരുപാട് പേരെ അയാൾ കൊന്നിട്ടുണ്ട്… എനിക്കറിയാം… എന്തിനും മടിയില്ല അയാൾക്ക്…”
“നീയെന്തിനാ പേടിക്കുന്നെ? നിനക്ക് ഞങ്ങളൊക്കെയില്ലേ…”
“എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന ഇക്കാക്കയെയും അയാൾ ഉപദ്രവിക്കു… എനിക്കുറപ്പാ… ഇക്കാക്കക്ക് ഓർമയില്ലേ വിഷ്ണുനെ… കടയിൽ എന്നെ കാണാൻ വന്നിരുന്ന… അവനെ… അവനെ അയാള് കൊല്ലാൻ നോക്കിയിട്ടുണ്ട്? എന്നെ സഹായിക്കാൻ ശ്രമിച്ചതിനു…”
“അവനു അറിയായിരുന്നോ നിന്റെ കാര്യങ്ങൾ?”
“ഉം… അവനു അറിയാം… എന്നെ… എന്നെ ഇഷ്ടായിരുന്നു ഇക്കാക്കാ അവനു… എന്നെ സ്നേഹിച്ചു പോയതിനാ അവന്റെ അമ്മയെ… അയാള്…”
അവന്റെ തോളിലേക്ക് വീണു കരയുന്ന അഫ്സിലയെ അവൻ ചേർത്തു പിടിച്ചു..
“ഞാൻ കാരണമാ അവനു… ഞാൻ അവനെ സ്നേഹിച്ചതിന്റെ പേരിലാ ഇക്കാകാ അയാള്… എനിക്ക്… എനിക്കവനെ ജീവനായിരുന്നു… എല്ലാം അറിഞ്ഞിട്ടും അവൻ… അവനെന്നെ ഒത്തിരി സ്നേഹിച്ചു… പക്ഷെ… പക്ഷെ അയാള്…”