ഹിന്ദിക്കാരൻ : (ഹിന്ദിയിൽ) ശരത്തിൻ്റെ കൂട്ടുകാരൻ അല്ലേ.
ശരത് എന്ന കേട്ടപ്പോൾ തന്നെ അവർ തന്നെയാണ് എന്ന് വിഷ്ണുവിന് പിടികിട്ടി.
വിഷ്ണു : യാ. യാ..
വിഷ്ണു വേഗം ഒരു ടാക്സി വിളിച്ച് അവരെ അതിൽ കയറ്റി നേരെ ഹോട്ടലിൽ എത്തി. റൂം തുറന്നു കൊടുത്ത് അവരെ അവിടെ ഇരുത്തി. ശേഷം കുപ്പി കൊണ്ട് വന്ന് അവർക്ക് കൊടുത്തു. കിട്ടിയ പാടെ അവർ അടി തുടങ്ങി. വിഷ്ണു ആ ഗ്യാപ്പിൽ ഫോൺ എടുത്ത് ശരത്തിനെ വിളിച്ചു.
(ഫോണിൽ)
ശരത് : പറയടാ അവർ എത്തിയില്ലേ..
വിഷ്ണു : എത്തി.. എത്തി.. കുപ്പി പൊട്ടിച്ച് അടിയും തുടങ്ങി.
ശരത് : ഹാ. ഓകെ ഓകെ.. നി കൂടെ തന്നെ നിന്നു.. അവർ ചോദിക്കുന്നത് വാങ്ങി കൊടുക്ക് പൈസ ഞാൻ അയക്കാം.
വിഷ്ണു : അല്ല എന്താ നിൻ്റെ ഉദ്ദേശം അത് ആദ്യം പറ.
ശരത്ത് : അതൊക്കെ വഴിയെ പറയാം നീ സമാധാനപെട്.
വിഷ്ണു : ഓ…. അല്ല ഇവന്മാർ നിൻ്റെ കൂട്ടുകാർ എന്നല്ലേ നി പറഞ്ഞത്.. ഇവരെ കണ്ടാൽ എല്ലാം 40 വയസ്സിന് അടുത്ത് ഉണ്ടല്ലോ. അതും ഗുണ്ട ലുക്ക് കണ്ടാൽ തന്നെ പേടി ആവുന്നു.
ശരത്ത് : ഫ്രണ്ട്സ് ഒക്കെ തന്നെ അവിടെ എൻ്റെ കുറച്ച് ലോക്കൽ ഫ്രണ്ട്സ്. മുംബൈയിൽ എന്ത് പ്രേശ്നം ഉണ്ടെങ്കിലും ഇവന്മാർ എനിക്ക് സോൾവ് ചെയ്ത് തരും.
വിഷ്ണു : അപ്പോ ഗുണ്ടകൾ തന്നെ ബെസ്റ്.. ഇമ്മാതിരി സാധനങ്ങളുടെ ഇടയിലേക്ക് ആണോ ഡാ നീ എന്നെ ഇട്ടിരിക്കുന്നത്.
ശരത് : അവർ നിന്നെ എന്ത് ചെയ്യാനാ ഡാ. നി എൻ്റെ കൂട്ടുകാരൻ ആണ് എന്ന് അവർക്ക് അറിയാം..
റൂമിൻ്റെ പുറത്ത് നിന്ന് ഫോണിൽ സംസാരിക്കുന്ന വിഷ്ണുവിനെ ഒരു ഹിന്ദിക്കാരൻ റൂമിൻ്റെ ഡോർ തുറന്ന് വിളിച്ചു.