വാണി: ച്ചി. ഇനി എന്നെ അങ്ങനെ വിളിക്കരുത്. നിങ്ങളെൻ്റെ ആരുമല്ല.
ദാമു: എന്താ മോളേ അങ്ങനെ പറഞ്ഞേ.
വാണി കൈയിലുള്ള മൊബൈൽ കാണിച്ചു. ദാമു ഞെട്ടി. അയാള് വിറക്കാൻ തുടങ്ങി.
വാണി വീഡിയോസും ഫോട്ടോസും ഡിലീറ്റ് ചെയ്തു ഫോൺ താഴേക്കെറിഞ്ഞു. വാണി ദാമുവിനോട് പറഞ്ഞു.
വാണി: എൻ്റെ അച്ഛൻ്റെ പ്രായമായി പോയി. ഇല്ലെങ്കിൽ ഞാൻ തന്നെ തീർത്തേനെ. നിങ്ങളെ ഇനി എൻ്റെ മുൻപിൽ കണ്ടുപോകരുത്. വാണി അവിടെനിന്നും ഇറങ്ങിപ്പോയി. തൻ്റെ റൂമിലേക്ക് പോയി.വാണിക്കു ദാമുവിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. തന്നെ നശിപ്പിച്ച ഈ വഞ്ചകനെ ജീവനോടെ കുഴിച്ചുമൂടാനുള്ള ദേഷ്യം. പക്ഷേ ഒരിക്കൽ തൻ്റെ അച്ഛനായി കണ്ട ആളെ ഇല്ലാതാക്കാൻ അവളുടെ മനസ്സനുവദിച്ചില്ല. അവൾ തൻ്റെ ചാരിത്രം നഷ്ടപ്പെട്ട ദുഃഖത്തിൽ കരയുകയായിരുന്നു.
അങ്ങനെ വിഷമിച്ചു തളർന്നിരുന്നു വാണി ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നു നോക്കിയ വാണി തൻ്റെ കാലിൻ്റെ അടുത്ത് ഒരു പേപ്പർ കഷണം കണ്ടു്. അതു വാണി എടുത്തു നോക്കി. അതു ദാമു എഴുതിവച്ചതായിരുന്നു.
ദാമു: മോളേ എന്ന് വിളിക്കാൻ ഇനി എനിക്കർഹതയില്ല. എല്ലാം എൻ്റെ തെറ്റാണ്. മദ്യം അകത്തായപ്പോൾ എൻ്റെ ബോധം എല്ലാം പോയി. സ്വബോധത്തോടെ അല്ല മോളേ ഞാൻ ഇതെല്ലാം ചെയ്തത്. മദ്യം തലക്കുപിടിച്ചപ്പോൾ ബോധമില്ലാതെ പോയി. മോളാണെന്നുകൂടി ഞാൻ മറന്നുപോയി. ഞാൻ ന്യായീകരിക്കുകയല്ല. മോള്ടെ മുൻപിലല്ല ഈ ലോകത്തിൻ്റെ മുൻപിൽ എനിക്ക് പ്രത്യക്ഷപ്പെടാൻ താൽപര്യമില്ല. ഇനി മോൾക്കെൻ്റെ ശല്യം ഉണ്ടാകില്ല. എന്ന് ദുഷ്ടനായ ഞാൻ.