““അയ്യടമനമെ ഞാനും വരും…. അപ്പുവേട്ട പറ അപ്പുവേട്ട… ഞാനും കൂടെ വന്നോട്ടേന്ന് പറ അപ്പുവേട്ട””” ലക്ഷ്മി കള്ളകരച്ചിലിന്റെ വക്കിലെത്തി എന്ന് വേണമെങ്കിൽ പറയാം—- അതെല്ലാം കണ്ട് തലയ്ക്ക് ചൂടുപിടിച്ച ഞാൻ..
““നിക്ക്…. നിക്ക്…. നിക്ക്… ഞാൻ പോകുന്നതുകൊണ്ടല്ലെ എന്റെകൂടെ നിങ്ങൾ രണ്ടുപേരും വരുവാണെന്ന് പറഞ്ഞെ..? അല്ലെ.?””” ലക്ഷ്മിയേയും സ്നേഹയെയും മാറിമാറി നോക്കികൊണ്ട് ഞാൻ ചോദിച്ചു..
എന്റെ ആ ചോദ്യം കേട്ട് സ്നേഹയും ലക്ഷ്മിയും പരസ്പരമൊന്ന് മുഖത്തോട് മുഖം നോക്കിയസേഷം വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..
““എങ്കിലെ ഇവരേംകൊണ്ട് ഞാനല്ല കാവാലത്തേക്ക് പോകുന്നത്””” ഞാൻ പറഞ്ഞുനിർത്തിയതും..
““പിന്നെ””
ലക്ഷ്മിയും, സ്നേഹയും ഒരുപോലെയാണ് എന്നോടത് ചോദിച്ചത്, ഒപ്പം രണ്ടുപേരും ഒരു സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി, അതേ സംശയം അനഘയ്ക്കും മറ്റുള്ളവർക്കും ഉണ്ടായിരുന്നു… അവരും എന്റെ മുഖത്തേക്ക് നോക്കി..
““മനീഷാണ് ഇവരേംങ്കൊണ്ട് കാവാലത്തേക്ക് പോകുന്നത്…. അല്ലാതെ ഞാനല്ല.!””” ക്ഷേത്രത്തിലെത്തിയിട്ട് പറയാം എന്ന് കരുതിയിരുന്ന കാര്യം ഞാൻ ഇപ്പൊത്തന്നെയങ്ങ് പറഞ്ഞു..
ഞാൻ തുടർന്നു..
““സംശയമുണ്ടെങ്കിൽ ഞാൻ തെളിയിച്ച് തരാം.””” എന്ന് പറഞ്ഞുകൊണ്ട് ഞാനെന്റെ ഫോൺ കയ്യിലെടുത്ത് മനീഷിന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത സേഷം ഫോൺ സ്പീക്കറിലിട്ടു…
““എവിടായട മൈരെ”” ഫോൺ എടുത്തതും വീണ്ടും തെറിയോടുകൂടിയുള്ള അവന്റെ തുടക്കം….
““മനീഷെ വണ്ടിയിൽ ആളുണ്ട്..!””” മുഖം കുനിച്ച് നെറ്റിൽ തടവികൊണ്ട് ഞാൻ പറഞ്ഞു—- അവൻ പറഞ്ഞ തെറി എല്ലാരും കേട്ടുവെന്നും എനിക്ക് മനസ്സിലായി..