ശ്രീനിവാസൻ വേദന വകവെയ്ക്കാതെ ചാരുകസേരയിൽ ശരണം പ്രാപിച്ചു..
ഇടവഴിയിൽ ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം ശ്രീനിവാസൻ മയക്കത്തിനിടയിൽ കേട്ടു…
സാധാരണ കാർ ഈ ഭാഗത്തങ്ങനെ വരാറില്ല…
ഡോറുകൾ തുറന്നടയുന്ന ശബ്ദം…
തൊട്ടപ്പുറത്ത് ഒരു “” പണ്ടാര””ന്റെ കുടുംബമാണ്…
ആ വീടിന്റെ വശത്തുകൂടെയുള്ള, ഇവിടേക്കുള്ള നടവഴിയിൽ, പായ വിരിച്ച് “” പപ്പടം”” നിരത്തിയിട്ടിരിക്കുന്നു…
ശ്രീനിവാസൻ , എഴുന്നേൽക്കാൻ മടിച്ച് ഏന്തിവലിഞ്ഞ് തലയുയർത്തി നോക്കി..
ഉഴുന്നുമാവു പിടിച്ച നിക്കറുമിട്ട് പണ്ടാരന്റെ ചെറുക്കൻ രണ്ടു പേർക്ക് , കൈ ചൂണ്ടി വഴി പറഞ്ഞു കൊടുക്കുന്നതു കണ്ടു..
ഇവിടേക്കാണ് സൂചന…… !
ശ്രീനിവാസൻ പതിയെ എഴുന്നേറ്റു…
ആരാണ് എന്നൊരു ചിന്ത ശ്രീനിവാസനിലുണ്ടായി…
ആരു വരാൻ എന്നൊരു ചിന്തയും അതേ സമയത്തു തന്നെയുണ്ടായി……
രണ്ടു മിനിറ്റിനുള്ളിൽ സേതുവും അനിയനും വീടിന്റെ മുറ്റത്തെത്തി……
“” ശ്രീനിവാസൻ…… ?””
സേതുവാണത് ചോദിച്ചത്…
“” ഞാൻ………. തന്നെ… “
“” ഞങ്ങളാ പലചരക്കു കടയിൽ അന്വേഷിച്ചിരുന്നു… “
സേതു തന്നെ പറഞ്ഞു……
“” കയറിയിരിക്കാം………”…”
ശ്രീനിവാസൻ ആതിഥ്യമര്യാദ പ്രകടമാക്കി.
സേതുവിനോടൊപ്പം അനിയനും കോലായിലേക്ക് കയറി..
അരഭിത്തിയുടെ അരികിൽ കിടന്നിരുന്ന കസേര ശ്രീനിവാസൻ നിരക്കി നടുവിലേക്കിട്ടു……
ആരാണ് , എന്താണ് കാര്യം എന്നൊരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു..
“” ഞാൻ പ്രൊഡക്ഷൻ കൺട്രോളർ സേതു… ഇത് ഡയറക്ടർ അനിയൻ സാർ………. “”
സേതു തങ്ങളെ പരിചയപ്പെടുത്തി……
ശ്രീനിവാസൻ ഒരു നിമിഷം വായ പൊളിച്ചു നിന്നു പോയി…