പുറത്തിറങ്ങുമ്പോൾ ഹാളിൽ ചായ കുടിച്ചിരിക്കുകയാണ് അച്ചൻ.വന്നപ്പോ അച്ചൻ പാടത്തായിരുന്നെന്ന് തോന്നുന്നു.
“മോളേ… എന്തിനാടീ ഒറ്റക്ക് വന്നേ… ? വിളിച്ചേൽ ഞാൻ വന്ന് കൂട്ടിക്കൊണ്ട് പോരില്ലേടീ… ?
ഇത്ര ദൂരം ഒറ്റക്കൊക്കെ വണ്ടിയോടിച്ച്…”
രജനിയെ കണ്ട് അമ്മായപ്പൻ ശിവരാമൻ, സ്നേഹത്തോടെ ശാസിച്ചു.
“സാരമില്ലച്ചാ… ആദ്യം തന്നെ ശീലമായാൽ നല്ലതല്ലേ… ?
എപ്പഴും അച്ചനെ ബുദ്ധിമുട്ടിക്കണ്ടല്ലോ….”
അവൾ ചിരിയോടെ പറഞ്ഞു.
“ഉം… ഒരു കണക്കിനതും നല്ലതാ… എവിടെപ്പോകാനും ആരെയും കാത്ത് നിൽക്കണ്ടല്ലോ…”
“ അച്ചൻ പാടത്തായിരുന്നോ… ?”
“ആ… കുറച്ച് വളമിടാനുണ്ടായിരുന്നു… അവൾക്ക് പനിയല്ലേ… ഒറ്റക്കായപ്പോ ഒരു മടി… ഞാൻ വേഗമിങ്ങ് പോന്നു… “
“വേണേൽ ഞാൻ വരാമച്ചാ… എനിക്കിതൊക്കെ ഇഷ്ടാ…”
അത് കേട്ട് അയാൾ അൽഭുതത്തോടെ മരുമകളെ നോക്കി.
ഇവിടെയുമുണ്ട് ഒരുത്തി.. അവൾ കുട്ടിക്കാലത്തെന്നോകണ്ടതാവും പാടം..ആ വഴിക്കവൾ തിരിഞ്ഞ് നോക്കില്ല..
“വേണ്ട മോളേ… ഇപ്പോ വലിയ കൃഷിയൊന്നുമില്ല.. വെറുതെ നിക്കണ്ടല്ലോന്നോർത്ത് എന്തെങ്കിലുമൊക്കെ ചെയ്യുന്നതാ…”
“അത് നല്ലതാ അച്ചാ… വെറുതേയിരുന്നാ അച്ചന്റെ ആരോഗ്യമൊക്കെയങ്ങ് പോകും… ”
ചിരിയോടെ പറഞ്ഞ് കൊണ്ട് രജനി അടുക്കളയിലേക്ക് പോയി.
തന്റെ മരുമകൾ സുന്ദരി മാത്രമല്ല, നല്ല മനസുള്ളവളാണെന്നതും ശിവരാവന് മനസിലായി.
തൃപ്തിയേടെ,മൈസൂർ പഴം, പുട്ടിൽ കുഴച്ച് കൊണ്ട് അയാൾ, അവൾ പോകുന്നത് നോക്കി.
അടുക്കളയിൽ, സാമ്പാറിനുള്ള കഷ്ണങ്ങളരിയുകയാണ് ഗോപിക. പച്ചക്കറികളൊക്കെ പറമ്പിൽ നിന്ന് പറിച്ചതാണ്.