എന്നൊക്കെ അന്നാ ചേച്ചി അമ്മയോട് പറയുന്നതും അമ്മ തൊഴുകൈയ്യോടെ കരഞ്ഞു കൊണ്ട് നിൽക്കുന്നതും ഞാനോർക്കുന്നു. കുറേ വയലുകൾ കഴിഞ്ഞ് ഒറ്റപ്പെട്ട വീടായതുകൊണ്ട് നാട്ടുകാർ അറിഞ്ഞില്ല എന്നത് ഭാഗ്യം.
ആ ചേച്ചി പോയപ്പോ ഞാൻ അമ്മയുടെ അടുത്ത് പോയി ഇരുന്നു ആശ്വസിപ്പിച്ചു. “അമ്മക്ക് ഇനി ജീവിക്കണ്ടേ സോനൂ” എന്നൊക്കെ പറഞ്ഞ് എന്നോട് കരഞ്ഞു. അമ്മക്ക് മോനുണ്ട് അമ്മക്കെന്തെങ്കിലും പറ്റിയാൽ സോനൂ ജീവിച്ചിരിക്കില്ല എന്നൊക്കെ ഞാനും പറഞ്ഞപ്പോ ‘അമ്മ എന്നെകെട്ടിപിടിച്ച് തേങ്ങി കരഞ്ഞു. “ഞാൻ അയാളെ ദൈവം പോലെ കണ്ടു പോയി സോനൂ,
ഞാൻ എന്നെ തന്നെ ആ ദേവന് നേദിക്കുകയായിരുന്നു സോനൂ. അല്ലാതെ അമ്മ പിഴച്ചവളല്ല” എന്നൊക്കെ അമ്മ കരയുന്നതിനിടെ പറഞ്ഞു. എനിക്കെന്റെ അമ്മ ദൈവമാണ്. അമ്മക്ക് ഒരാപത്തും വരരുത് എന്നൊക്കെ ഞാനും പറഞ്ഞുകൊണ്ടിരുന്നു.
എന്തായാലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ അമ്മക്ക് കുറച്ചകലെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയിൽ ഹെൽപ്പർ ആയി ജോലി കിട്ടി. ഞാൻ പത്തും പ്ലസ് ടുവും കഴിഞ്ഞപ്പോ ഡിഗ്രി പോയെങ്കിലും ജയിച്ചില്ല.
പിന്നെ ഡ്രൈവിംഗ് പഠിച്ച് ലൈസെൻസ് എടുത്തു. ലോണെടുത്ത് ഒരു വെള്ളിമൂങ്ങ (Tata Magic Iris ഓട്ടോ ടാക്സി) വാങ്ങി. അങ്ങനെ പോകുമ്പോളാണ് കൊറോണ മഹാമാരിയുടേയും അടച്ചു പൂട്ടലിന്റെയും ആ കാലം വന്നു ചേർന്നത്.
ഞാനും എന്റെ പുന്നാര അമ്മയും മാത്രമുള്ള സ്വർഗ്ഗം ആണ് ഞങ്ങളുടെ കൊച്ചു വീട്. അമ്മയും ഞാനും ഒരുമിച്ച് കൊയംമ്പത്തൂരിലും തിരുപ്പൂരിലുമൊക്കെ പോയി തുണി വാങ്ങും.