ഭയന്ന് വിറച്ചിരുന്ന അവൾ അവന്റെ ശബ്ദം കേട്ട ഉടനെ തന്നെ തന്റെ മുഖം പൊത്തി പിടിച്ചിരുന്ന കൈകൾ മാറ്റികൊണ്ട് അവളുടെ കൈ ഭീതിയുടെ നേരെ ചൂണ്ടി.
അവൻ അവൾ ചൂണ്ടിയ ഭാഗത്തേക്ക് തന്റെ നോട്ടം മാറ്റിയതും അവന്റെ കണ്ണുകൾ തുറിച്ചുപോവും വിധം നോക്കി നിന്നുപോയി.
നിലത്താക്ക് തളം കെട്ടി കിടക്കുന്ന രക്തവും അതിൽ മുങ്ങി കിടക്കുന്ന അവന്റെ മോളുടെ ഒരു കളിപ്പാട്ടവും ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തന്റെ കുഞ്ഞിന് എന്തേലും സംഭവിച്ചിരിക്കുമോ? സൂസൻ എവിടെ? അങ്ങനെ പല ചോദ്യങ്ങളും അവന്റെയുള്ളിൽ നിരന്ത്‌കൊണ്ടിരുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത് എന്ന് മനസിലാവാതെ അവൻ ഇരു കൈകളും തലയിൽ വെച്ചുകൊണ്ട് ആ തറയിലേക്ക് ഇരുന്നു. ഏതൊരു പ്രതിസന്ധിയിലും തളരാതെ എല്ലാം ധൈര്യപൂർവ്വം നേരിട്ടിരുന്ന അർജുൻ ഈ ഒരു സാഹചര്യത്തിൽ പൂർണമായും തളർന്നിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ ഒരു മാതിരി മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന അർജുൻ തന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടിട്ടാണ് തല ഉയർത്തുന്നത്. ആരാണ് എന്ന് വ്യക്തമാവാതെ പ്രൈവറ്റ് നമ്പറിൽ നിന്നുമുള്ള ഫോൺ call കണ്ടപ്പോൾ തന്നെ ഇതിനൊക്കെ പിന്നിൽ ആരാണോ അവരാണ് വിളിക്കുന്നത് എന്നവന് വ്യക്തമായിരുന്നു.
ഫോൺ അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ച അവൻ കേട്ടത് സൂസന്റെ ശബ്ദമായിരുന്നു.
“അജു…….”
“പൊന്നു നീ… നീ എവിടാ?”
സൂസന്റെ ശബ്ദം തിരിച്ചറിഞ്ഞ അവൻ വെപ്രാളത്തോട് കൂടെ അവളോട് ചോദിച്ചു.