“കറക്റ്റ്. പിന്നെന്തു കൊണ്ടാണ് അവർ അബ്ദുക്കയെ കേച്ചേരിയിൽ വച്ചു ആളുകൾ കാൺകെ മർദിച്ചു മോഷണം നടത്തിയത്?.”
“ഒന്നുകിൽ അവർക്ക് വലിയ എക്സ്പീരിയൻസ് ഇല്ലായിരിക്കും… അല്ലെങ്കിൽ…”
“അല്ലെങ്കിൽ….”
“അവർക്ക് ഇതിനൊക്കെ ഒരു സാക്ഷിയെ വേണം…”
“യെസ്… ചുമ്മ സ്വർണ്ണം പോയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷേ ഇപ്പോൾ സാക്ഷികൾ ഉണ്ട്.”
‘രണ്ടേകാൽ കോടി അല്ലേ.. അബ്ദുൽഖാദർ ഒറ്റക്ക് ആവില്ല… ”
“എങ്ങനെ ഇടപെടും.”
“നേരിട്ട് ഇടപെട്ടാൽ നീ പടമായി ചുവരിൽ കേറും.”
“ഇക്കയോട് സൂചിപ്പിച്ചാലോ?”
“നാണമില്ലേ നിനക്ക്. നിന്നെ ഊമ്പിക്കാൻ നോക്കുന്ന ആ തായോളിയെ സഹായിക്കാൻ..”
“പിന്നെന്ത് ചെയ്യും?”
“നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ.. ഒന്ന് കളിച്ചു നോക്കിക്കൂടെ?’
“അതിന് ആരാണ്, എന്താണ്, എവിടെയാണ്? ഒന്നുമറിയില്ലല്ലോ… മൂന്നാമത് ഒരാളോട് പറയാനും പറ്റില്ല…”
” ഒന്ന് ആഞ്ഞു ശ്രമിച്ചാൽ ചിലപ്പോ എന്തെങ്കിലും കിട്ടും? ”
“എന്ത് കിട്ടാൻ?”
“ശ്രമിച്ചു നോക്ക്.. അയാളുടെ ഫാമിലിയെ ഒന്ന് വിരട്ടിയാലോ ?”
“ഹേയ് ഒരു കാര്യവുമില്ല.. ഇന്നലെ പട്ടിയെ തല്ലുന്നത് പോലെ അയാളെ ചത്ച്ചതാ. അവർക്കും കിട്ടിയെന്ന് തോന്നുന്നു.”
“ആരൊക്കെ ഉണ്ടായിരുന്നു?”
“അയാളുടെ ഭാര്യയും, പിന്നെ മകളും… അല്ല മരുമോൾ ആണെന്ന് തോന്നുന്നു. ആ കൊച്ചിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.”
“വായിനോക്കിയിട്ടുണ്ടാവും?”
“അല്ല.. മൈരേ.. ഇന്നലെ മുതൽ ഞാൻ ആലോചിക്കിന്നുണ്ട്.. പക്ഷേ കിട്ടുന്നില്ല..”