അന്ന് ഒമ്പതാം വയസിൽ ആകെ നീന്ത്ലും കൈമുതൽ ആയ ഞാൻ ഇവന്റെ വീടിന്റെ പടിയ്ക്കൽ ചെന്ന് നിന്നപ്പോൾ, എന്നൊടാദ്യമായി കരുണയുള്ള മുഖം ഞാൻ ഇവന്റെ അമ്മച്ചി റേച്ചലിൽ കണ്ടു. എന്നെ വിളിച്ച ഇവന്റെ അടുക്കൽ ഇരുത്തി ചോറും കറികളും തന്നു ആ അമ്മച്ചി എന്നോട് കാണിച്ച സ്നേഹത്തിനു പ്രതിഫലമെന്നോണം ഞാൻ പിന്നെ എങ്ങോട്ടും പോയില്ല. അവിടെ ആ ചെറുപ്രായത്തിൽ തന്നെ പറമ്പിൽ പണി തുടങ്ങി.
അവരുടെ അടുപ്പുപോരെടെ പിന്നിലെ ചായ്പ്പിൽ താമസവും ശെരിയാക്കി തന്നു. അന്നവർ ഇത്രയ്ക്കും അങ്ങോട്ട് വളർന്നിട്ടില്ലായിരുന്നതിനാൽ അവന്റെ അപ്പൻ കുര്യക്കോന്ന് എന്നെ വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
ഒരു വയറുകൂടി താൻ നിറയ്‌ക്കേണ്ടി വരുമെല്ലോ എന്ന പേടിയാവാം കാരണം അതോ വളർന്ന വരുന്ന മോൾ ഉള്ളത് കൊണ്ടോ. ആവോ………..
എന്നേക്കാൾ ഒരു വയസിനു മൂത്ത സാജനും മൂന്ന് വയസിനു ഇളയ സജിയും ആയിരുന്ന് ആ വീട്ടിലെ എന്റെ പുതിയ കൂട്ടുകാർ.
രാവിലെ ഒന്നിച്ചിരുന്ന് തിന്നേച്ചും അവർ അവരുടെ സ്കൂളിലേക്കും ഞാൻ കുര്യക്കോന്റെ പാടത്തേക്കും നടക്കും.
കൂട്ടുകെട്ട് അത്ര പന്തിയല്ലാതിരുന്ന സാജൻ അക്കാലത്തു വലിയും കുടിയും നല്ലതുപോലെ പഠിച്ചു, കൂടെ വെടിവെപ്പും.
പതിനാറാം വയസ്സിൽ കിഴക്കേ രമണിയുടെ വീട്ടിൽ വെടി വെയ്ക്കാൻ കേറിയ സാജനെ, കട്ടിലിന്റെ അടിയിൽ നിന്ന് അവളുടെ കെട്ടിയോൻ പൊക്കി തല്ലി ഇഞ്ചപ്പരുവം ആക്കി,
റോഡിലൂടെ നഗ്നനായി നടത്തിച്ചപ്പോൾ,
കയ്യിൽ കിട്ടിയ പട്ടികയും ആയി ചെന്ന് അയാളുടെ തലതല്ലി അങ്ങോട്ടപൊളിച്ചു,