കഴിഞ്ഞ നാല് വര്‍ഷമായി അവർ രണ്ടുപേരും ഫോണിലൂടെ ഓഡിയോ കോളും വീഡിയോ കോളും മാത്രമാണ് സംസാരിച്ചിട്ടുള്ളത്. എന്നാലും അവർ ചേച്ചിയും അനിയത്തിയുമായി തന്നെ എപ്പോഴോ മാറി കഴിഞ്ഞിരുന്നു. പക്ഷേ ഇതാണ് അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. ഇപ്പോഴാണ് അവർ നേരിട്ട് പരസ്പരം കാണുന്നത്.
വല്യമ്മ, വല്യച്ചൻ, അങ്കിള്‍, ആന്റിക്ക് പോലും അരുളിനെ കുറിച്ചും അല്ലിയെ കുറിച്ചും നല്ലോണം അറിയാം. അരുളും അല്ലിയും ഞങ്ങളുടെ കുടുംബ അംഗങ്ങളായി എപ്പോഴോ മാറി കഴിഞ്ഞിരുന്നു. ഇപ്പോൾ ഓണത്തിന് അവരെയും ഞാൻ നാട്ടിലേക്ക് ക്ഷണിച്ചതാണ്. പക്ഷേ എന്തോ കാരണം കൊണ്ട് അവർ വന്നില്ല.
നാല് വര്‍ഷം മുമ്പ് അരുളും അല്ലിയേയും ഞാൻ രക്ഷപ്പെടുത്തി കൊണ്ടുവന്നത്, അന്ന് ഞാനും ഡെയ്സിയും ജീവിച്ചിരുന്ന മറ്റൊരു കോട്ടേജിലാണ്. ഡെയ്സിയോട് നടന്ന സംഭവം പറഞ്ഞപ്പോ അവള്‍ അവരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
അല്ലിയോടും അരുളോടും എതുവരെ വേണമെങ്കിലും പഠിക്കാൻ ഡെയ്സി പറഞ്ഞതാണ്. എന്തു ചിലവും ഞങ്ങൾ നോക്കിക്കോളാമെന്നും ഡെയ്സി പറഞ്ഞു. പക്ഷേ ഒരു ജോലി വേണം എന്നാണ് അരുള്‍ ആവശ്യപ്പെട്ടത്. ജോലി ഉണ്ടെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ അവരുടെ എല്ലാ ആവശ്യങ്ങളും സ്വയം ഏറ്റെടുക്കാന്‍ കഴിയുമെന്ന് പറഞ്ഞപ്പോൾ, ഡെയ്സി ഉടനെ അവന് നല്ലോരു ജോലി കൊടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു, ഞാനും സമ്മതിച്ചു.
കുറച്ചു ദിവസം അരുളും അല്ലിയും ഞങ്ങളുടെ കൂടെയാണ് താമസിച്ചത്. അതിനുശേഷം ഞങ്ങൾ അവര്‍ക്ക് ഒരു കോട്ടേജ് ഗിഫ്റ്റ് ചെയ്തു. പക്ഷേ അതിന്റെ കാശ് എപ്പോഴെങ്കിലും ഞങ്ങൾക്ക് തരും എന്ന വാശിയിലാണ് അരുള്‍. അവന്റെ ആ വാശി എനിക്കും ഡെയ്സിക്കും ഇഷ്ടമായിരുന്നു.