അവസാനം അവൾ തെസ്നിയോട് തന്നെ അഭിപ്രായം ചോദിക്കാൻ തീരുമാനിച്ചു. അവൾ സമയം കളയാതെ തെസ്നിയുടെ റൂമിലേക്ക് നടന്നു. തെസ്നി ഉച്ചയ്ക്ക് ഉള്ള ഭക്ഷണം. തയ്യാറാക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.
“ഹായ് … എവിടെയാണ് അപർണ്ണേ …. എന്താ ഇവിടേയ്ക്ക് ഒന്നും വരാത്തത്… “ അവളെ കണ്ട തെസ്നി ചോദിച്ചു.
“ ഏയ്… ചെറിയ തിരക്കുകൾ …. ചേച്ചി ആ സുലൈമാൻ ഇക്കാടെ ആളുകളെ കാണാറുണ്ടോ?”
“ഇല്ല… എന്താടി? “
“ അവിടെ കോറിഡോറിലേയും കോണ്ണിപ്പടിയിലേയും ലൈറ്റ് പോയിട്ട് കുറച്ച് ദിവസം ആയി…. രാത്രി നല്ല ഇരുട്ടാണ്… അതൊന്ന് നേരെയാക്കാൻ പറയാൻ ആണ്” വന്ന കാര്യം ചോദിക്കാൻ ഉള്ള മടി കാരണം അവൾ പറഞ്ഞു. ചേച്ചിയോട് ഇത് എങ്ങനെ ചോദിക്കും … അലെങ്കിൽ വേണ്ട… നാണക്കേടാണ് … അവൾ ആലോചിച്ചു.
“ അതാണോ… ഞാൻ അവരെ കാണുമ്പോൾ പറയാം…”
“ ശെരി ചേച്ചി… ഞാൻ പോവട്ടെ…”
“ ഇത് എന്ത് പോകാണ്… കുറച്ച് കഴിഞ്ഞിട്ട് പോവാടി… വാ നമ്മുക്ക് കറി വെക്കാം..” തെസ്നി അപർണ്ണയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു.
“ആണുങ്ങൾ എല്ലാം എന്താ ചേച്ചി ഇങ്ങനെ?”
ഉച്ചയ്ക്കുള്ള കറി വെക്കുന്നതിനായി പച്ചക്കറി അരിയുന്നതിനിടെ തന്റെ അരികിൽ നിന്നിരുന്ന അപർണ്ണ ചോദിച്ചത് കേട്ട് തെസ്നി അവളെ ഒന്ന് നോക്കി.
“എങ്ങനെ?”
“ഏയ് ഒന്നും ഇല്ല ചേച്ചി…ഞാൻ വെറുതെ പറഞ്ഞതാ…” അറിയാതെ നാവിൽ വന്നു വീണത് അബദ്ധം മറക്കാൻ അപ്പു ഒന്ന് പരുങ്ങി..
“ഏയ് …എന്തോ ഉണ്ട്..പറ…”
“ഒന്നൂല്യ ചേച്ചി …”
“അതെ, പറയാൻ വന്നത് പറയാതെ ഞാൻ വിടില്ല” തെസ്നി അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറിയും കത്തിയും മാറ്റി വെച്ച് അവൾക്കു നേരെ തിരിഞ്ഞു നിന്നു. ‘ദൈവമേ ഈ ചേച്ചി വിടാൻ ഉദ്ദേശം ഇല്ലല്ലോ, അപ്പു മനസ്സിൽ പറഞ്ഞു.