ചുരിദാറുകാരി ചുമൽ കൊണ്ട് സേതുലക്ഷ്മിയെ ചെറുതായി ഇടിച്ചു …
ശ്രീനിവാസൻ സേതുലക്ഷ്മിയെ നോക്കി…
നേരിയ ലജ്ജ അവളുടെ മുഖത്തു പടരുന്നത് അയാൾ കണ്ടു..
അയാൾ ഇടതുവശത്തിരുന്ന തത്തയുടെ കൂടിന്റെ കൊളുത്തെടുത്തു…
ഇടം വലം നോക്കി , തത്ത പതിയെ ചീട്ടിനടുത്തേക്കു വന്നു..
നിരത്തിയിട്ടിരിക്കുന്ന ചീട്ടുകളിലൊന്നു കൊത്തിയെടുത്തു വലിച്ചിട്ട് , തത്ത തിരികെ കൂട്ടിലേക്കു കയറി…
ശ്രീനിവാസൻ തത്ത എടുത്തിട്ട ചീട്ട് , റാന്തലിന്റെ വെളിച്ചത്തിലേക്ക് പിടിച്ചു നിവർത്തി…
മഹാലക്ഷ്മീസമേതനായ നാരായണൻ..!!!
സേതുലക്ഷ്മിയുടെ മുഖം ഒന്നുകൂടി തുടുത്തത് ശ്രീനിവാസൻ കണ്ടു…
“” നല്ല രാശി………. “
ശ്രീനിവാസൻ പറഞ്ഞു……
“” കല്യാണമാ………. ? “”
ചുരിദാറുകാരി ചോദിച്ചു..
“” എല്ലാമേ………..””
ശ്രീനിവാസന്റെ സ്വരത്തിൽ പരമ്പരാഗത ജ്യോതിഷഭാഷ കടന്നുവന്നു……
“” രാമനുക്ക് സീത.. .ഉമയ്ക്ക് ഹരൻ… നാരായണന് ലക്ഷ്മി… മനം പോലെ മാംഗല്യം നാൻ നിനക്കിറേൻ… “”
സേതുലക്ഷ്മിയുടെ ഇടതു വശത്തിരുന ദാവണിക്കാരി, അവളുടെ കൈത്തണ്ടയിൽ ഒരു നുള്ളു കൊടുക്കുന്നത് ശ്രീനിവാസൻ കണ്ടു…
“ നിങ്ങള് മുഴുവനും പറ………. “
ചുരിദാറുകാരിയും നിലത്തേക്കിരുന്നു…
“” ദക്ഷിണ കൊടപ്പാ………. ”
ശ്രീനിവാസൻ , സുബ്രഹ്മണ്യന്റെ പുറം ചട്ടയുള്ള ഒരു പഴയ ഡയറി നിവർത്തി അവരുടെ മുൻപിലേക്ക് നീക്കി വെച്ചു…
ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും ശംഖൊലി കേട്ടു…
പിന്നാലെ ഒരു ഗുണ്ടിന്റെ ശബ്ദവും… ….
“ എത്രയാ… …. ?””
ശബ്ദം നിലച്ചപ്പോൾ ചോദിച്ചത് സേതുലക്ഷ്മിയായിരുന്നു…
“” ഉള്ളത് മതി… ….”