സംഗീതം തന്നെയായിരുന്നു അയാൾക്കെല്ലാം…
പക്ഷേ, ഗുരുവായൂരും പാലക്കാടുമായി കുറേ നാൾ അലഞ്ഞു തിരിഞ്ഞതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായില്ല..
കടമുറിയുടെ വാടക വലിയ തുകയൊന്നുമായിരുന്നില്ല…
അത്യാവശ്യം ചിലവിനും ഭൂരിഭാഗവും കച്ചേരിക്കു പോകുവാനും ആ പണം മതിയാകുമായിരുന്നില്ല…
നാട്ടിൽ നിന്ന് പോരുമ്പോൾ ഉണ്ടായിരുന്ന കാശ് തീർന്നതും ശ്രീനിവാസൻ ഏതെങ്കിലും ജോലി നേടാൻ നിർബന്ധിതനായി…
ഒന്നാമത് സംഗീതഭ്രാന്ത്……
രണ്ടാമത് ഒരു ജോലിയും അറിയില്ല..
വീടും കടമുറികളും വിൽക്കരുത് എന്ന് മരണക്കിടക്കയിൽ വെച്ച് അമ്മ അയാളോട് പറഞ്ഞിരുന്നു…
അച്ഛന്റെയും അമ്മയുടെയും സമ്പാദ്യത്തിൽ ബാക്കിയുണ്ടായിരുന്നത് ശ്രീനിവാസന്റെ വിവാഹം നടക്കുന്ന കാലത്ത് കൊടുത്തേല്പിക്കുവാനും ഒരകന്ന വിശ്വസ്തനായ ബന്ധുവിനെ , അമ്മ പറഞ്ഞേൽപ്പിച്ചിരുന്നു…
അഗ്രഹാരങ്ങളിലെ ചുവരുകൾക്കുള്ളിലൊതുങ്ങാതെ, മകന്റെ വാസനയെ മിനുക്കിയെടുക്കാൻ തങ്ങൾ ചെയ്തതെല്ലാം പാഴ് വേലയായ മനസ്താപത്തിലാണ് ആ അച്ഛനും അമ്മയും മരണപ്പെട്ടത്…
ഒന്നിലും നൈപുണ്യമില്ലാത്ത, തന്റെ മകൻ അത് നിർവ്വാഹമില്ലാതെ വിൽക്കുമെന്നും അത് കൂടി ഇല്ലാതായാൽ തന്റെ മകനെ ആരും തിരിഞ്ഞു നോക്കില്ലെന്നും ആ വൃദ്ധ കണക്കുകൂട്ടിയിരുന്നിരിക്കാം…
തന്റെ സംഗീതഭ്രമം മനസ്സിലൊതുക്കി അയാൾ അറിയാവുന്ന അടുത്ത വഴി നോക്കി…
ഹസ്തരേഖാ ശാസ്ത്രം……………!
തത്തയും ചീട്ടും കണ്ണാടിയുമായി കുറച്ചു കാലം കറങ്ങി…
സുമുഖനും സുന്ദരനും ചെറുപ്പക്കാരനുമായ കൈ നോട്ടക്കാരനെ ആളുകൾ സംശയത്തോടെയാണ് വീക്ഷിച്ചത്…